കൊല്ലം: ജില്ലയില്‍ കോവിഡ് സാമൂഹ്യവ്യാപന സാധ്യത കണക്കിലെടുത്ത് വിവിധ ദുരന്തപ്രതിരോധ പ്രതികരണ നടപടികള്‍ സ്വീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്മാന് കൂടിയായ കളക്ടര്‍ ഉത്തരവായി.
രണ്ടു മത്സ്യ വില്‍പ്പനക്കാര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശാസ്താംകോട്ട പള്ളിശേരിക്കല്‍ സ്വദേശി(52), പന്മന പുത്തന്‍ചന്ത സ്വദേശി(36) എന്നിവരാണ് മത്സ്യവില്പനക്കാര്. ഇവര്‍ രണ്ടുപേരും വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സ്യമെടുത്ത് വില്പന നടത്തിവóതാണ്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം വിവിധ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനസാധ്യത തടയാനായി കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ഈ സോണിന് പുറത്തുള്ള പ്രദേശങ്ങളിലും അതീവജാഗ്രത സ്വീകരിക്കും.
ജില്ലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും ഉപഭോക്താക്കളെ നിരീക്ഷിക്കാനായി വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.
ജില്ലയിലെ കളക്ട്രേറ്റ് ഉള്‍പ്പെടുന്ന പ്രധാന ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കളക്ട്രേറ്റ് ഉള്‍പ്പെടെയുളള ഓഫീസുകളില്‍ നേരിട്ട് പരാതി സമര്‍പ്പിക്കുന്നതിന് പകരം ഇ-മെയില്‍ വഴി പരാതികള്‍ സമര്‍പ്പിക്കാം. അടിയന്തരഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തേണ്ടവര്‍ ഫോണ്‍ മുഖേന അനുമതി വാങ്ങണം. പരാതി സമര്‍പ്പിക്കേണ്ട ഇ-മെയില്‍ വിലാസവും ഫോണ്‍നമ്പറും സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ പരസ്യപ്പെടുത്തും.
ഇ-മെയില്‍ വഴിയും ഫോണ്‍ മുഖേനയും ലഭിക്കുന്ന പരാതികളില്‍ കൃത്യമായി നടപടി ഉണ്ടാകുന്നുവെന്ന് ഉറപ്പ് വരുത്തുവാന്‍ ഓരോ സ്ഥാപന മേധാവിമാരും പ്രത്യേക രജിസ്റ്റര്‍ സൂക്ഷിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തണം. സ്വകാര്യ ആശുപത്രികളില്‍ ഒപി വിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ മുന്‍കൂട്ടി ആശുപത്രി അധികൃതരുടെ അനുമതി വാങ്ങണം. ജില്ലാ മെഡിക്കല്‍ ഓഫീസറെ ഇതിനായി നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മറ്റ് അവശ്യ സര്‍വ്വീസിലുളളവരേയും അവരുടെ യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളേയും തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കണ്ടയിന്മെന്റ് സോണുകളിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലും മറ്റ് അവശ്യസര്‍വ്വീസിലുളളവരെ അതത് സ്ഥാപന മേധാവിമാര്‍ നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെയോ പോലീസിന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും കടത്തിവിടും.
മത്സ്യലേല ഹാളുകളില്‍ തിരക്ക് നിയന്ത്രണാതീതമായി ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജില്ലാ ദുരന്ത നിവാരണഅതോറിട്ടിയില് അറിയിക്കണം. പൊതു മാര്‍ക്കറ്റുകളിലും മറ്റും തിരക്ക് വന്നാല്‍ പ്രവര്‍ത്തനം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ നിര്‍ത്തിവയ്ക്കാന്‍ നടപടി എടുക്കണം.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹാര്‍ബറുകളുടെയും മത്സ്യലേല ഹാളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചതായും കലക്ടര്‍ അറിയിച്ചു. ഹാര്‍ബറുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ ഫലവത്താകാത്തത് സംബന്ധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. സൗജന്യ ക്വാറന്റൈന് ഒരുക്കാനായി ഓരോ പഞ്ചായത്തിലും 50 വീതവും, മുനിസിപ്പാലിറ്റികളില്‍ 200 വീതവും, കൊല്ലം കോര്‍പ്പറേഷനില്‍ 500ഉം കിടക്കയുള്ള കെട്ടിടങ്ങള്‍ തയ്യാറാക്കാനും നിര്‍ദേശം നല്കി.
ഇന്നലെ കോവിഡ് രോഗികള്‍ 11
വിദേശത്ത് നിന്നുള്ളവര്‍ 7
ഇതരസംസ്ഥാനം 2
സമ്പര്‍ക്കം വഴി 2
രോഗമുക്തര്‍ 10
ഹോം ക്വാറന്റൈനില്‍ 825
പൂര്‍ത്തിയാക്കിയവര്‍ 558
കോവിഡ് കൗണ്‍സിലിംഗ് സെന്റര്‍
7356339359, 8281086130
പ്രതികരിക്കാൻ ഇവിടെ എഴുതുക: