തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യ വര്‍ഷവുമായി എത്തിയ സിപിഎം എംഎല്‍എ യു. പ്രതിഭ വിശദീകരണവുമായി രംഗത്ത്. സ്ത്രീവിരുദ്ധ പരാമര്‍ശം പിന്വിക്കാതെയാണ് അവര്‍ വിശദീകരവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന വിധത്തിലാണ് എംഎല്‍എ പ്രതികരിച്ചിരിച്ചത്.
ഏതെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ തനിക്കെതിരെ വാര്‍ത്തയുണ്ടാക്കുന്നത് വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനമാണ്. താന്‍ ഒരു മാധ്യമത്തിന്റേയും പരിലാളനകൊണ്ട് നേതാവായ ആളല്ല. പ്രസ്ഥാനമാണ് ഈ വിധത്തില്‍ വളര്‍ത്തിയെടുത്തത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ചോര്‍ത്തി നല്‍കാത്തതിലുള്ള ദേഷ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് തീര്‍ക്കുന്നത്. ചില ദീര്‍ഘ നിശ്വാസങ്ങള്‍ പോലും വാര്‍ത്തയാക്കുന്നുണ്ട്. ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിലും ഭേദം നിങ്ങള്‍ക്ക് ശരീരം വിറ്റ് ജീവിക്കുന്നതാണെന്നും പ്രതിഭാഹരി പറഞ്ഞിരുന്നു. ഇതു വിവാദമായപ്പോഴാണ് ഇപ്പോള്‍ അവര്‍ വിശദീകരണക്കുറിപ്പ് എഴുതിയിരിക്കുന്നത്.
പ്രതിഭയുടെ വിശദീകരണം:
പ്രിയ സുഹൃത്തുക്കളെ , ഒരു ഗ്രാമീണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാന്‍. തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ജീവിതത്തില്‍ ഒരു നിമിഷമേ മുന്നിലുള്ള എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവര്‍ത്തകര്‍ കര് എന്നോട് കാണിച്ചില്ല .എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. വ്യക്തിഹത്യ എന്റെ ശീലമല്ല. എന്നോട് അങ്ങനെ ചെയ്തവരോടും .
കാലാകാലങ്ങളില്‍ ഞാന്‍ ക്ഷമിച്ചിട്ടേയുള്ളൂ. പക്ഷേ ഒന്നോര്‍ക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും. അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ഞാന്‍ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല. ഞാന്‍ ആദരിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് ഞാന്‍ കരുതുന്നു.. എന്നാല്‍ സമൂഹത്തില്‍ മൊത്തത്തില്‍ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവര്‍ത്തന മേഖലയിലും ഉണ്ടായി. അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് മാത്രം) വാര്‍ത്ത ഓര്‍ഗനൈസ്ഡ് ഗോസിപ്പ് ആണ്.
ഇത്തരക്കാരോട് ആണ് ഞാന്‍ പ്രതികരിച്ചത് .മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നാല്‍ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാംക കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികള്‍ ആക്കാം ..എന്നാല്‍ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാന്‍ കഴിയില്ല എന്ന് എബ്രഹാംലിങ്കണ് പറഞ്ഞുവെച്ചിട്ടുണ്ട് . എനിക്കും ഇത്രയേ പറയാനുള്ളൂ ??
പ്രതികരിക്കാൻ ഇവിടെ എഴുതുക: