ന്യൂദല്‍ഹി: കൊറോണക്കെതിരെ രാജ്യം ഒന്നിച്ച് പൊരുതുന്നുവെന്ന സന്ദേശം നല്കി ഏകതയുടെ ജ്യോതി തെളിയിക്കാന്‍ പ്രധാനമന്ത്രി നല്കിയ ആഹ്വാനത്തിനെതിരെ മണ്ടന്‍ പ്രചരണവുമായി സിപിഎം. നാളെ രാത്രി ഒന്പതിനു ഒന്‍പത് മിനിട്ട് ലൈറ്റുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോയുടെ കണ്ടുപിടുത്തം. രാജ്യത്തെ ഇരുട്ടിലാക്കാന്‍ നടത്തിയ ആഹ്വാനം പ്രധാനമന്ത്രി ഉടന്‍ പിന്‍വലിക്കണമെന്നും സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രിഡില്‍നിന്നുള്ള ഊര്‍ജത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ എടുക്കുന്ന വീടുകളിലെ ലൈറ്റുകള്‍ ഒരേസമയം കൂട്ടത്തോടെ അണച്ചാല് എന്താണ് സംഭവിക്കുക? ഗ്രിഡ് സ്ഥിരത നഷ്ടപ്പെട്ട് തകര്ച്ചയിലെത്തുമെന്ന കണ്ടുപിടുത്തവും സിപിഎം നടത്തിയിട്ടുണ്ട്. നാളെ വൈകിട്ട് ഒന്‍പതിന് വൈദ്യുതി വിളക്കുകള്‍ ഒരുമിച്ച് അണയ്ക്കുന്നത് പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം വ്യക്തമാക്കി. തെരുവ് വിളക്കുകള്‍ അണയ്ക്കാന്‍ പാടില്ല. ആശുപത്രികള്‍ അടക്കം അവശ്യസേവനകേന്ദ്രങ്ങളിലും വിളക്കുകള്‍ അണയ്ക്കാന്‍ പാടില്ല. വീടുകളില്‍ എ.സിയും ഫ്രിജ് അടക്കമുളള ഉപകരണങ്ങള്‍ ഓഫാക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈദ്യുതി വിളക്കുകള്‍ അണയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന വൈദ്യുതി ആവശ്യകതയിലെ വ്യതിയാനങ്ങള്‍ നേരിടാന്‍ ഒരു പ്രശ്നവുമില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.
രാത്രി ഒന്‍പതോടെ വൈദ്യുതി ആവശ്യകതയില്‍ പെട്ടെന്ന് ഏതാണ്ട് 350-400 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നും തുടര്‍ന്ന് 9 മിനിറ്റിനുശേഷം ഈ തോതില്‍ വൈദ്യുതി ആവശ്യകത പെട്ടെന്ന് വര്‍ദ്ധിക്കുമെന്നുമാണ് കണക്കാക്കുന്നത്.ഈ സമയം ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കും. ഇതിനായി കെഎസ്ഇബിയുടെ വിവിധ ജനറേറ്റിംഗ് സ്റ്റേഷനുകളും കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും സംയുക്തമായി സ്വീകരിച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നാളെ വിളക്ക് തെളിക്കല്‍ രാജ്യത്തെ അപകടത്തിലാക്കുമെന്നാണ് ഇപ്പോഴും സിപിഎം പിബി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: