നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കപ്പെട്ടവര്ക്കുവേണ്ടി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇടപെട്ട ബിജെപി എംഎല്‍എ ഒ.രാജഗോപാലിനെതിരെയും ശ്രീരാമക്ഷേത്ര ശിലാന്യാസ ദിനത്തില്‍ ദീപം തെളിച്ചതിന്റെ പേരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെതിരെയും കേസെടുത്ത പിണറായി പോലീസ് സിപിഎം ജില്ലാസെക്രട്ടറിയുടെയും എംഎല്‍എയുടെയും മുന്നില്‍ നോക്കുകുത്തിയാവുന്നു. കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലനും പങ്കെടുത്ത പാര്‍ട്ടി പരിപാടിക്കാണ് പോലീസിന്റെ പച്ചക്കൊടി.
കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് നടന്ന സിപിഎം യോഗത്തിലാണ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയത്. ഇത്തരത്തില്‍ നിയമങ്ങള്‍ ലംഘിച്ച് നടന്ന യോഗത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ ആണ് മുഖ്യാതിഥിയായിരുന്നത്.
പ്രദേശത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൂറിലധികം ആളുകളെ കൂട്ടി സിപിഎം യോഗം നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ പാറശ്ശാല, ചെങ്കല്‍ പ്രദേശങ്ങളില്‍ സമൂഹവ്യാപനം ഉണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പോലീസിന് കൊവിഡ് നിയന്ത്രണത്തിന്റെ പൂര്‍ണ ചുമതല നല്‍കിയിട്ടും പാറശ്ശാലയിലെയും നെയ്യാറ്റിന്‍കരയിലെയും പോലീസ് ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.
കഴിഞ്ഞ ദിവസം പാറശ്ശാല ധനുവച്ചപുരം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടന ചടങ്ങിനെത്തിയ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ ഉള്‍പ്പെടെ 20 പേര് നിരീക്ഷണത്തില്‍ ആണ്. ഇത്തരം സംഭവം നിലനില്‍ക്കെയാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം യോഗം കൂടിയത്. പാറശ്ശാല സിഐ സംഭവം അറിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചത് സ്വന്തം വീടിനു സമീപത്തേ പോലീസ് സ്റ്റേഷനില്‍ സിഐയ്ക്ക് കസേര നല്‍കിയതിന്റെ സ്നേഹോപകാരമായിട്ടാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: