ടൂറിന്: കൊറോണ ബാധയുടെ ആദ്യ നാളുകള്‍ നല്ല പ്രയാസങ്ങളുടേതാണെന്ന അനുഭവവുമായി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം പൗലോ ഡിബാല. ഇറ്റാലിയന്‍ മാധ്യമത്തോടാണ് ഡി ബാല രോഗാവസ്ഥയുടെ ആദ്യനാളുകള്‍ വിവരിച്ചത്. നിലവില്‍ ആരോഗ്യാവസ്ഥ ഏറെ മെച്ചപ്പെട്ടെന്നും ഡിബാല വ്യക്തമാക്കി.
കടുത്ത രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയിലെത്തിയത്. നിലവില്‍ രോഗം ഭേദമായിരിക്കുന്നു. പരിശീലനം തുടങ്ങി. മുന്നേയുണ്ടായിരുന്ന ശ്വാസതടസ്സമെല്ലാം മാറിക്കഴിഞ്ഞു. മസിലുകള്ക്കുണ്ടായിരുന്ന വേദനകളും പേശികളുടെ തളര്‍ച്ചയും പൂര്‍ണ്ണമായും മാറി. ശരീരത്തിന്റെ ക്ഷീണവും മാറിക്കഴിഞ്ഞെന്നും ഡി ബാല വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ഇറ്റാലിയന്‍ ക്ലബ്ബിന്റെ താരവും ക്രിറ്റിയാനോ റൊണാള്‍ഡോയുടെ സഹതാരവുമായ പൗലോ ഡി ബാലയെ കൊറോണ ബാധ കാരണം ആശുപത്രിയിലാക്കിയത്. ഡി ബാലക്കൊപ്പം ഡാനിയല്‍ റുഗാനി, ബ്ലെയ്സ് മറ്റിയുഡി എന്നിവരെക്കൂടാതെയാണ് യുവന്റസ് താരം പൗലോ ഡിബാലയെ ചികിത്സക്കായി പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: