തിരുവനന്തപുരം: കീശ കാലിയാണെങ്കിലും മറ്റുള്ളവരുടെ മുമ്പില്‍ പൊങ്ങച്ചം കാണിക്കുന്നതിന് ഒരു കുറവുമില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങള്‍ നിത്യനിദാന ചിലവിനു വേണ്ടിയും ജീവനക്കാര്‍ക്ക് ശമ്പളത്തിനു വേണ്ടിയും പണമില്ലാതെ നട്ടം കറങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് നല്‍കിയത് ഒരു കോടി രൂപ. ഇതിനെതിരെ ജീവനക്കാരില്‍ നിന്നും ഭക്തരില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഷട്ട്ഡൗണിനെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്നതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ സമ്പദ്ഘടനയാകെ തകര്‍ന്നു എന്നാണ് ഇക്കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍. സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നും ബോര്‍ഡിന്റെ പത്രക്കുറുപ്പില്‍ പറയുന്നു.
തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയങ്ങള്‍, ശബരിമലയിലെ യുവതീ പ്രവേശന വിവാദം എന്നിവ മൂലം കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഇതില്‍ നിന്നും കര കയറുന്നതിനിടയിലാണ് കൊറോണ മഹാമാരി ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറയാകെ ഇല്ലാതാക്കുന്നത്.
ഭക്തജനങ്ങളുടെ കാണിക്ക വരുമാനത്തിലും വഴിപാട് ഇനത്തിലും ലഭിക്കുന്നതാണ് ബോര്‍ഡിന്റെ സാമ്പത്തി സ്ത്രോതസ്. അതിനാല്‍ ഭക്തജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ചുമതലയും ദേവസ്വം ബോര്‍ഡിനുണ്ട്. ഇതിനു പുറമെയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൊടുക്കേണ്ടതെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. അതിനാല്‍ ജീവനക്കാര്‍ തങ്ങളോട് സഹകരിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. നില നില്‍പ്പിനായി ജീവനക്കാരുടെ ഒരു മാസത്തില്‍ കുറയാത്ത തുക ‘ടെമ്പിള്‍ റിനവേഷന്’ ഫണ്ടിലേക്ക് നല്‍കണമെന്നും ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ അദ്ധ്യക്ഷതില്‍ കൂടിയ യോഗം ജീവനക്കാരോട് ആവശ്യപ്പെട്ടു.
ബോര്‍ഡിനെ നിലനിര്‍ത്തുന്നതിനായി ആറ് ഗഡുക്കളായി ഈ തുക ശമ്പളബില്ലില്‍ പിടിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ബോര്‍ഡ് പ്രസിഡന്റിന്റെയും കൂട്ടരുടെയും പൊങ്ങച്ചത്തിനുള്ള പുറപ്പാട്. ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നും ഒരു കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ഫോട്ടോയും എടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീല് കൊണ്ടുപോയാണ് ചെക്ക് നല്‍കിയത്.
് ബോര്‍ഡ് നിലനില്‍പ്പിനായി പൊരുതുമ്പോള്‍ എന്തിനാണ് തിടുക്കപ്പെട്ട് ഒരു കോടി രൂപ നല്‍കിയതെന്ന് ജീവനക്കാര്‍ ചോദിക്കുന്നു. ടെമ്പിള്‍ റിനവേഷന് ഫണ്ട് രൂപീകരിച്ചത് തങ്ങളെ കബളിപ്പിക്കാനാണെന്നും ജീവനക്കര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന സാലറി ചലഞ്ചിന്റെ പേരില്‍ വിവാദങ്ങള്‍ ഉയരുന്നതിനാല്‍ ദേവസ്വം ബോര്‍ഡില്‍ സാലറി ചലഞ്ച് നടപ്പിലാക്കിയാല്‍ വിജയിച്ചെന്ന് വരില്ല. അതിനാല്‍ ബോര്‍ഡിനെ രക്ഷിക്കാന്‍ എന്ന വ്യാജേന തുക സംഭരിച്ച് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള നീക്കമെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: