ചെങ്ങന്നൂര്‍: ചൈനയോ ഇറ്റലിയോ ഒക്കെ ആയി മാറിയേക്കാമായിരുന്ന കേരളത്തെ കൊറോണയുടെ പിടിത്തതില്‍ നിന്ന് തടയിട്ടു നിര്‍ത്തിയത് ഒരു സര്‍ക്കാര്‍ ഡോക്ടറാണ്. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ടായ ചെങ്ങന്നൂരിന്റെ സ്വന്തം ഡോ. ശംഭു. തനിക്കു മുന്നിലെത്തിയ രോഗിയുടെ സൂക്ഷ്മവിവരങ്ങള് അറിയാന്‍ ശ്രമിച്ചതാണ് കൊറോണാ വൈറസ് വാഹകനാണെന്ന് തിരിച്ചറിവിലേക്ക് ശംഭുവിനെ നയിച്ചത്. ഡോക്ടര്‍ക്ക് അത്യാവശ്യവും നിര്‍ബന്ധവുമായി വേണ്ട അന്വേഷണ ത്വരയാണ് അതിന് കാരണം.
റാന്നി ഐത്തലയില്‍ നിന്നും പനിയുമായി കാണാന്‍ വന്ന രോഗിയില്‍ നിന്നാണ് ബന്ധു ഇറ്റലിയില്‍ നിന്നു വന്നതെന്ന ആ ഞെട്ടിപ്പിക്കുന്ന സത്യം ശംഭു അറിഞ്ഞത്. തെല്ലും പതറാതെ ആത്മസംയമനത്തോടെ വന്നയാളെ ആദ്യം ഐസൊലേഷന്‍ വാര്‍ഡിലാക്കി. അടിയന്തരമായി ഇറ്റലിയില്‍ നിന്നും എത്തിയ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തു. എല്ലാം ഞൊടിയിടയില്‍, നിയമസഭയില്‍ സംസാരിക്കവെ ആരോഗ്യമന്ത്രി ശൈലജയാണ് ശംഭുവിന്റെ പേര് പരാമര്‍ശിക്കുന്നത്.
ഡോ.ശംഭുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ചലച്ചിത്ര താരം അജുവര്‍ഗീസും ശംഭുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ചെങ്ങന്നൂര്‍ സ്വദേശിയായ ശംഭു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍ ലയാ മുരളീധരനാണ് ഭാര്യ. ബിജെപിയുടെ പഴയകാല നേതാവും റിട്ട. അധ്യാപകനുമായ എം.ജി.എം. നമ്പൂതിരിയുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: