Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചമയങ്ങള്‍ അഴിച്ചുവച്ച് ഗജകേസരികള്‍ക്കും വിശ്രമം

ഒരു ആനയ്‌ക്ക് പനമ്പട്ട, പുല്ല്, മരുന്ന് എന്നിവ ഉള്‍പ്പെടെ 5000 രൂപയിലേറെ ചിലവ് വരുമെന്നാണ് ആന ഉടമസ്ഥര്‍ പറയുന്നത്.

സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ by സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
Apr 5, 2020, 03:28 pm IST
in Kerala

ശ്രീകൃഷ്ണപുരം: പൂരങ്ങള്‍ക്കും ഉത്സവ എഴുന്നെള്ളിപ്പുകള്‍ക്കും വിലക്ക് വന്നതോടെ ഗജകേസരികള്‍ക്ക്  വിശ്രമത്തിന്റെ നാളുകള്‍. ചമയങ്ങള്‍ അഴിച്ചുവച്ച് അവ ആനത്താവളത്തില്‍ സുഖ ജീവിതത്തിലാണ്. കുംഭം, മീനം മാസങ്ങളാണ് ഉത്സവക്കാലം. ചമയങ്ങള്‍ അണിഞ്ഞ് ആലവട്ടവും, വെഞ്ചാമരവും നെറ്റിപ്പട്ടവും ചൂടി വേനല്‍ ചൂടിനെ വക വെക്കാതെ ആഘോഷങ്ങള്‍ക്ക് കരിവീരന്മാര്‍ ചന്തം പകരുന്ന കാഴ്ച അവിസ്മരണീയമാണ്. ഈ അനുഭൂതിക്കാണ് ഉത്സവപ്പറമ്പിലേക്ക് ഉത്സവ പ്രേമികളും, ആന പ്രേമികളും ഒഴുകിയെത്തുന്നത്.  

ഒറ്റപ്പാലത്തിനടുത്ത് മംഗലാംകുന്ന് ആനത്താവളത്തില്‍ നിരവധി ആനകളാണ് വിശ്രമത്തില്‍ കഴിയുന്നത്.  ആനകളുമായി ബന്ധമുള്ള കുടുംബമാണ് മംഗലാംകുന്ന് അങ്ങാടിവീട്ടില്‍ എം.എ. പരമേശ്വരന്റെയും, സഹോദരന്‍ ഹരിദാസിന്റെയും. ഗുരുവായൂര്‍ ആനക്കോട്ട കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ള കുടുംബം. ഇപ്പോള്‍ ഒന്‍പത് ആനകളുണ്ട്. മംഗലാംകുന്ന് അയ്യപ്പന്‍, കര്‍ണന്‍, ശരണ്‍ അയ്യപ്പന്‍, ഗണേശന്‍, ഗജേന്ദ്രന്‍, മുകുന്ദന്‍, കേശവന്‍, രാമചന്ദ്രന്‍, രാജന്‍ എന്നിവ. സര്‍വ ലക്ഷണങ്ങളുമൊത്ത കൊമ്പന്മാരായ മംഗലാംകുന്ന് അയ്യപ്പന്‍, കര്‍ണന്‍, ശരണ്‍ അയ്യപ്പന്‍ എന്നിവര്‍ക്ക് ആരാധകരും ധാരാളം.  

പാലക്കാട്-മുണ്ടൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാന പാതയില്‍ മംഗലാംകുന്ന് ജങ്ഷനിലാണ്  ആനത്താവളം. 1977 ലാണ് ആദ്യത്തെ ആന അയ്യപ്പന്‍കുട്ടി ബിഹാറിലെ സോണാപൂരില്‍ നിന്നും മംഗലാംകുന്ന് ആനത്തറവാട്ടില്‍ എത്തുന്നത്. ക്രമേണ 18 ആനകള്‍ വരെ ആനത്താവളത്തില്‍ തലയെടുപ്പോടെ നിന്നിരുന്നു. മുപ്പതോളം ആനകള്‍ക്ക് ഉള്ള ചമയങ്ങളും ആന കുടുംബത്തിന് സ്വന്തമായുണ്ട്. പ്രധാന ആനകള്‍ക്ക് ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള ഉത്സവ സീസണില്‍ 60 മുതല്‍ 80 വരെയും മറ്റുള്ളവക്ക് 40 മുതല്‍ 60 വരെയും എഴുന്നെള്ളത്തുകളാണ് ലഭിക്കുക.  

ഒരു ആനയ്‌ക്ക് പനമ്പട്ട, പുല്ല്, മരുന്ന് എന്നിവ ഉള്‍പ്പെടെ 5000 രൂപയിലേറെ ചിലവ് വരുമെന്നാണ് ആന ഉടമസ്ഥര്‍ പറയുന്നത്.  

ലോക്ഡൗണ്‍ കര്‍ശനമായതോടെ പനമ്പട്ടയ്‌ക്കാണ് ഏറെ ക്ഷാമം. വീടുകളില്‍ നിന്ന്  പട്ട എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും മേലാറ്റൂര്‍, തൂത എന്നിവിടങ്ങളില്‍ നിന്നു കൊണ്ടുവരും. പൊള്ളാച്ചിയില്‍ നിന്ന് പുല്ല് എത്തിച്ച് മൂന്നു നേരവും ഭക്ഷണം കൊടുക്കാന്‍ കഴിയുന്നുണ്ടെന്നും, പനമ്പട്ടയും, പുല്ലും വാഹനത്തില്‍ കൊണ്ടു വരുന്നതിന് ഇപ്പോള്‍ വനം വകുപ്പും പോലീസും പാസ്സ് അനുവദിച്ചിട്ടുണ്ടെന്നും എം.എ. പരമേശ്വരനും ഹരിദാസും പറഞ്ഞു.

Tags: keralaElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.