തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന് അഭിഭാഷകര്‍ക്കുള്ള ബന്ധത്തെ ക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് നിയമോപദേശം കൊടുക്കുന്നതിനുപരി അഭിഭാഷകര്‍ കള്ളക്കടത്തിന് പങ്കാളികളാകുന്നു. കള്ളക്കടത്തിന് ഇടനിലക്കാരായി സ്ത്രീകളെ കണ്ടെത്തുന്നതു മുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിലും പണമിടപാടുകലില് ഇടനില വഹിക്കുന്നതിലും തലസ്ഥാനത്തെ പ്രമുഖ ചില അഭിഭാഷകര്‍ക്ക് പങ്കുണ്ടതായി തെളിഞ്ഞിട്ടുണ്ട്.
സ്ത്രീകളെ വശത്താക്കാന്‍ തിരുവനന്തപുരം കുടുംബകോടതി കേന്ദ്രീകരിച്ച് അഭിഭാഷകരടക്കം സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹമോചന കേസിനെത്തുന്നവരാണ് പ്രധാന ടാര്‍ജെറ്റ്. നിയമോപദേശം നല്‍കിയും കേസ് നടത്തിപ്പ് ഏറ്റെടുത്തും സഹായം നല്‍കും. ബന്ധം ഉപയോഗിച്ച് ഇവരെ അനാശാസ്യ പ്രവര്‍ത്തികള്‍ക്കും കള്ളക്കടത്തു പോലുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കും. വിദേശത്ത് ജോലി നല്‍കുയോ നാട്ടില്‍ തുണിക്കട, ബ്യൂട്ടി പാര്‍ലര്‍ എന്നിവ ഇട്ടു കൊടുക്കുകയോ ചെയ്യും.
തിരുവനന്തപുരത്തും കഴക്കൂട്ടത്തും തുണക്കട നടത്തിയ യുവതി, കൗണ്‍സിലറുടെ സഹോദരിയായ ബ്യൂട്ടീഷ്യന് എന്നിവര്‍ ഇതില്‍പെടും.
കേസുകളില്‍ പ്രതികളായി എത്തിയ ചില യുവതികളെ ജാമ്യത്തിലിറക്കുകയും കേസില്‍ നിന്ന രക്ഷ പെടുത്തുകയും ചെയ്ത ശേഷം ഒപ്പം കൂട്ടുകയും ചെയ്യും. ശൃംഖലയിലെ ‘മാഡ’ങ്ങളയി വിവിധ കാര്യങ്ങള്‍ക്കാണ് ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരം ജില്ല കോടതി അധികാര പരിധിയില്‍ അല്ലാത്ത വിവാഹ ചില മോചന കേസുകള്‍ ഫയലില്‍ സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ട്. ചെന്നെയിലും ബാഗ്ളൂരിലും കൊച്ചിയിലും കൊല്ലത്തും താമസിക്കുന്നവരുടെ വിവാഹമോചനകേസുകള് തിരുവന്തപുരത്ത് തീര്‍പ്പ് കല്പിച്ചിട്ടുണ്ട്.ഇതിലെ കക്ഷികള്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടവരാണ് എന്നത് യാദൃശ്ചികമല്ല എന്നാണ് വിലയിരുത്തല്‍.
തലസ്ഥാനത്തെ പ്രമുഖ അഭിഭാഷക കുടുംബത്തിലെ ദമ്പതികള്‍ വ്യത്യസ്ഥ രീതിയില്‍ ഇപ്പോഴത്തെ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായിട്ടുണ്ട്. സ്വര്‍ണ്ണം വിറ്റഴിക്കാനും കള്ളപ്പണം വെളുപ്പിക്കാനും കൂട്ടുനിന്നതിന് കൂടുതല്‍ തെളിവുകള്‍ക്കായി ഇവരെ ചോദ്യം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: