തൃശൂര്‍: ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം പകര്‍ച്ചവ്യാധികളായ ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നിവയെ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ശക്തമായതോടെ വെള്ളം കെട്ടി കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നതാണ് രോഗങ്ങള്‍ക്ക് കാരണം. എലിപ്പനി പടരാതിരിക്കാന്‍ വെളളത്തിലിറങ്ങി പണിയെടുക്കുന്നവരും തൊഴിലുറപ്പുകാരും പണിയ്ക്ക് ഇറങ്ങുന്നതിന് മുന്‍പുതന്നെ പ്രതിരോധ ഗുളികയായ ഡോക്സീസൈക്ലിന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധമായും കഴിച്ചിരിക്കണം. പനിയോ മറ്റ് അസുഖങ്ങളോ വരുകയാണെങ്കില്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം.
ഡോക്ടറെ കാണുമ്പോള്‍ ഡോക്ടറോട് ചെയ്യുന്ന ജോലി ഏതാണെന്ന് ക്യത്യമായി പറയണം. എങ്കില്‍മാത്രമേ ഡോക്ടര്‍ക്ക് എലിപ്പനി സംശയിച്ച് അത്തരം ചികിത്സ നടത്താല്‍ സാധിക്കൂ. ആരംഭത്തിലെ ചികിത്സിച്ചാല്‍ വളരെ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രോഗമാണ് എലിപ്പനി. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം.
മഴ പെയ്ത് വെളളപ്പൊക്കം പ്രതീക്ഷിക്കുന്നതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം വരുന്നവര്‍ എല്ലാവരും തങ്ങളുടെ സമീപത്തുളള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് എലിപ്പനിയ്ക്കുളള പ്രതിരോധമരുന്ന് നിര്‍ബന്ധമായും കഴിച്ചിരിക്കണം. ജലദോഷ പനിയും ഈ സന്ദര്‍ഭത്തില്‍ വരാനുളള സാധ്യതയുളളതിനാല്‍ അത് എച്ച്1 എന്‍1 ആകാനുളള സാധ്യത കണക്കിലെടുത്ത് ആശുപത്രിയില്‍ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: