കൊച്ചി: അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച ധനസഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍. സമൂഹ മാധ്യമം വഴി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ലഭിച്ച സഹായ ധനത്തിനായി ഭീഷണിപ്പെടുത്തുന്നതായി ഫിറോസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
തളിപ്പറമ്പ് സ്വദേശിയായ വര്‍ഷാണ് ഫിറോസിനെതിരെ പരാതി നല്‍കിയത്. കേസില്‍ രണ്ടാം പ്രതിയാണ് ഫിറോസ്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിറോസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടതി പോലീസിന്റെ വിശദീകരണം തേടി.
ജൂണ്‍ 24ലാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്സ്ബുക്കിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് സാജന് കേച്ചേരിയും ഫിറോസും ഇത് ഷെയര്‍ ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സുമനസ്സുകളുടെ സഹായത്താല്‍ വര്‍ഷയ്ക്ക് 1.25 കോടി ലഭിക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയയ്ക്കു പിന്നാലെ ബാക്കി തുകയുടെ പങ്ക് വേണമെന്നാവശ്യപ്പെട്ട് സാജനും ഫിറോസും ഭീഷണിപ്പെടുത്തിയതായാണ് പരാതി.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുക കൈകാര്യം ചെയ്യുന്നതിന് വേണ്ടി വര്‍ഷയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ജോയിന്റ് ആക്കണമെന്നാവശ്യപ്പെട്ട് സാജനും നിരന്തരം ശല്യപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ സാജനാണ് ഒന്നാം പ്രതി. സലാം, ഷാഹിദ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: