തൃശൂര്‍: മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് അവരോട് അവഗണന കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.
ചാവക്കാട് കടപ്പുറത്ത് കൂട്ടുകാരെ രക്ഷിക്കുന്നതിനിടയില്‍ ജീവന് നഷ്ടമായ യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കുക, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, തീരദേശ പോലീസ് സ്റ്റേഷനില്‍ ജീവന് രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാകുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ചാവക്കാട് നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്താഴിലാളി കുടുംബത്തിലെ മരിച്ച മൂന്ന് യുവാക്കളുടെ വീടുകളിലോ, സംഭവ സ്ഥലത്തോ സന്ദര്‍ശിക്കാത്ത ഉദ്യോഗസ്ഥരുടേയും മൂന്നു മന്ത്രിമാരുടെ സമീപനം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് ഉപവസിച്ചു.
മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജന് തറയില്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ ദയാനന്ദന് മാമ്പുള്ളി, ജസ്റ്റിന് ജേക്കബ്, ജില്ലാ സെക്രട്ടറി കെ.ആര്. അനീഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി. വാസുദേവന്‍, സെക്രട്ടറി കെ.ആര്. ബൈജു, ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, സെക്രട്ടറി രാജേഷ് ആച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: