ലണ്ടന്‍: മുന്‍ ഇംഗ്ലണ്ടും ക്രിക്കറ്റ് താരവും ഗ്ലാമോര്ഗന് കൗണ്ടി ക്രിക്കറ്റ് ക്ലബ് ഓള്‍റൗണ്ടറുമായ പീറ്റര്‍ വാക്കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബ്രിസ്റ്റളില്‍ ജനിച്ചെങ്കിലും ദക്ഷിണാഫ്രിക്കയിലാണ് വളര്‍ന്നത്. ജോഹന്നാസ്ബര്‍ഗിലെ സ്കൂള്‍ വിദ്യഭ്യസക്കാലത്ത് വാക്കറിനെ അലന് വാറ്റ്കിന്‍സും മറ്റ് ഗ്ലാമോര്ഗന് കളിക്കാരും പരിശീലിപ്പിച്ചിരുന്നു.
തിരിച്ച് ബ്രിസ്റ്റോളില്‍ എത്തിയപ്പോള്‍ പീറ്റര്‍ തന്റെ മുന്‍ പരിശീലകനായ കാര്‍ഡിഫിലെ ബന്ധപ്പെട്ടു. 1956 ല്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനും ഇടംകൈ സ്വിംഗ് ബൗളറുമായി വാക്കര്‍ ക്ലബില്‍ പ്രവേശിച്ചു. കേവലം മൂന്നു വര്‍ഷം കൊണ്ട് 1,500 റണ്‍സ് മറികടന്ന് തന്റെ മികവ് തെളിയിച്ചു. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം വിജയം നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒരു പരമ്പരയും കളിച്ചു. 1961 ല്‍ വാക്കര്‍ 1,347 ഫസ്റ്റ് ക്ലാസ് റണ്‍സ് നേടി, എല്ലാ കളികളിലുമായി 101 വിക്കറ്റുകളും 73 ക്യാച്ചുകളും നേടി.
1960 കളില്‍ പീറ്റര്‍ തന്റെ ബൗളിംഗ് ശൈലി ഇടംകൈ സ്പിന്നിലെയ്ക്ക് മാറ്റി. അദ്ദേഹത്തിന്റെ സമഗ്ര വൈദഗ്ദ്ധ്യം അദ്ദേഹത്തെ ഗ്ലാമോര്ഗന് ടീമിലെ ഒരു പ്രധാന അംഗവും അവിഭാജ്യ ഘടകവുമാക്കി. വാക്കറിന്റെ മരണ വാര്‍ത്ത ഗ്ലാമോര്‍ഗനിലെ എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. തന്നാലാവുന്നതെല്ലാം ക്ലബിന് നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് വെയില്‍സ്, നാഷണല്‍ ക്രിക്കറ്റ് സെന്റര്‍ എന്നിവയുമായുള്ള പ്രവര്‍ത്തനത്തിലൂടെയും ഗ്ലാമോര്ഗന് പ്രസിഡന്റായി അദ്ദേഹം ചെയ്ത മികച്ച സേവനത്തിലൂടെയും വാക്കര്‍ ക്രിക്കറ്റ് സമുഹത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത്തിട്ടുണ്ടെന്ന് ഗ്ലാമോര്ഗന് ക്രിക്കറ്റ് ചെയര്മാന് ഗാരെത്ത് വില്യംസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: