തിരുവനന്തപുരം: ദല്‍ഹി കലാപത്തിന് നേതൃത്വം നല്കിയ ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ആഷിഖ് അബു. ഫ്രീ സഫൂറ എന്ന ക്യാപ്ഷനോട് ചിത്രം ഷെയര്‍ ചെയ്താണ് ആഷിഖിന്റെ ക്യാംപെയന്‍. എന്നാല്‍, ഈ പോസ്റ്റിനു താഴെ പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തി. നേരം വെളുത്തെന്നും സുഡാപ്പിയില്‍ നിന്ന് വേഗം കമ്മിയാകാനുമാണ് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിക്കുന്നത്. എത്ര അടക്കിപ്പിടിച്ചാലും ഉള്ളിലുള്ളത് അറിയാതെ ഇങ്ങനെ പുറത്തുവരുമെന്ന് മറ്റു ചിലര്‍ കമന്റു ചെയ്തു.
സഫൂറ സര്‍ഗറിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. തീ കൊണ്ടുള്ള കളി തെരഞ്ഞെടുത്താല്‍ പിന്നെ തീപ്പൊരി കുറച്ചു കൂടി ദൂരത്ത് തീ പടര്‍ത്തിയതിന് കാറ്റിനെ കുറ്റപ്പെടുത്താനാകില്ല എന്നാണ് ജാമ്യാപേക്ഷ തള്ളി പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ പറഞ്ഞത്.കലാപത്തിന് സഫൂറ നേതൃത്വം നല്കിയതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസ് ഹാജരാക്കിയതോടെയാണ് കോടതിയുടെ നടപടി. ഗര്‍ഭിണിയായ സഫൂറയ്ക്ക് ജയിലില്‍ നല്ല ചികിത്സ കിട്ടുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, എറ്റവും നല്ല ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നതെന്ന് ജയില്‍ അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. നല്ല ചികിത്സ ജയിലില്‍ കിട്ടുമ്പോള്‍ കലാപം നടത്തിയവരെ പുറത്തുവിടില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.
ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ശാരീരികാവസ്ഥയാണ് 21 ആഴ്ച്ച ഗര്‍ഭിണിയായ സഫൂറക്കെന്നും ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകന് വാദിച്ചു. എന്നാല്‍ ആശപത്രി അധികൃതര്‍ ഇത് കളവാണെന്നുള്ള തെളിവ് കോടതിയില്‍ ഹാജരാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കിയതിനാണ് സഫൂറ സര്‍ഗറിനെ യുഎപിഎ ചുമത്തി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: