ലണ്ടന്‍: പ്രായം തനിക്ക് തടസ്സമല്ലെന്നും ഒളിമ്പിക്സില്‍ 100 മീറ്ററിലെ സ്വര്‍ണ്ണം തനിക്കുതന്നെയാണെന്നും വ്യക്തമാക്കി സ്പ്രിന്റ് താരം ജസ്റ്റിന് ഗാറ്റിലിന്. അടുത്ത വര്‍ഷം 39 വയസ്സിലേക്കെത്തുന്ന അമേരിക്കയുടെ 100 മീറ്ററിലെ ലോകചാമ്പ്യന് നിലവില്‍ കടുത്ത പരിശീലനത്തിലാണ്. അടുത്ത ജൂലൈ 29 ആരംഭിക്കേണ്ടിയിരുന്ന ഒളിമ്പിക്സില്‍ ട്രാക്കില്‍ തീപടര്‍ത്താന്‍ കായികലോകം കാത്തിരുന്നത് ജസ്റ്റിന്റെ കാലുകളെയായിരുന്നു.
2004 ഏഥന്‍സ് ഒളിമ്പിക്സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം കൊയ്ത ശേഷം 2017ലെ ലണ്ടനിലെ ലോകചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു. ഒളിമ്പിക്സ് അടുത്തവര്‍ഷമാണെങ്കിലും 100 മീറ്ററിലെ സ്വര്‍ണ്ണം തനിക്കുതന്നെയാണ്. ‘സ്വയം വിശ്രമിക്കാനും മനസ്സിനെ ശക്തിപ്പെടുത്താനും സമ്മര്‍ദ്ദം കുറക്കാനും സാധിക്കും. ഒപ്പം മത്സരിക്കാനുള്ള അതിയായ ആഗ്രഹം തനിക്ക് മെഡല്‍ നേടിത്തരും’ ജസ്റ്റിന് പ്രത്യാശ പ്രകടിപ്പിച്ചു.
2006ലും 2010ലും ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട താരമാണ് ജസ്റ്റിന്. ആദ്യത്തെ നിരോധനം ഉണ്ടായത് വിലക്കിയ മരുന്നുകള്‍ 2001ല്‍ ഉപയോഗിച്ചതിന്റെ പേരിലാണ്. 2021ന് ശേഷം തുടരുന്നകാര്യം പരിഗണനയിലില്ലെന്നും ജസ്റ്റിന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: