തിരുവന്തപുരം: നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമെന്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിനോട് ആരാഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ കഴിയൂ. ഇന്നലെയാണ് ശുപാര്‍ശ ഗവര്‍ണര്‍ക്ക് ലഭിച്ചത്. ഏതു സാഹചര്യത്തിലാണ് സമ്മേളനം, അടിയന്തര സാഹചര്യമെന്ത് തുടങ്ങിയ കാര്യങ്ങളിലാണ് രാജ്ഭവന് വ്യക്തത തേടിയത്. എന്നാല്‍ കര്‍ഷകരുടെ പ്രശ്നം ചൂണ്ടിക്കാട്ടി അടിയന്തര സാഹചര്യമുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്കി.
ഒരു ദിവസത്തെ സഭാസമ്മേളം ചേര്‍ന്ന് കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം പാസാക്കുക, കര്‍ഷകസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നിവയാണ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അജണ്ട. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഒന്നിച്ചുള്ള ആവശ്യപ്രകാരമാണ് സമ്മേളനം ചേരുന്നത്. അതിനിടെയാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതികള്‍ വോട്ടിനിട്ട് തള്ളാന്‍ ഒരു മണിക്കൂര്‍ നേരമാണ് സഭ സമ്മേളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: