തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരു നല്‍കിയതില്‍ അസ്വസ്ഥരായി അസംബന്ധം വിളിച്ചു പറയുന്ന ശശി തരൂര്‍, എംഎ ബേബി എന്നിവര്‍ തങ്ങളുടെ ചിന്താഗതിയുടെ പാപ്പരത്തം ലജ്ജയില്ലാതെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി നേതാവ് ഡോ ഭാര്‍ഗവ റാം.
രാജ്യത്തിന്റെ മഹാന്മാരായ പുത്രന്മാരില് ഏറെയും പാര്‍ലിമെന്ററി പദവികളില്‍ നിന്നും അകന്ന് നിന്ന് രാഷ്ട്രത്തെ സേവിച്ചവര്‍ ആണ്.
സ്വന്തം പേരില്‍ സ്വയം ‘ഭാരതരത്നം’ പ്രഖ്യാപിക്കുന്ന ‘മഹത്വ’ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവരുടെ കുഞ്ഞുകുട്ടിപരാധീനങ്ങളോട് അടിമത്തം പ്രഖ്യാപിക്കലും ആണ് രാഷ്ട്രസേവനം എന്നുള്ള കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്.
സര്‍ക്കാര്‍ ചെലവില്‍ ചികിത്സയും യാത്രയും ഉന്നതപ്രതിഫലവും കുറ്റകൃത്യങ്ങള്‍ക്കുള്ള സംരക്ഷണവും അടിവസ്ത്രവും വരെ ഉറപ്പു വരുത്തുന്ന തരത്തില്‍ ‘ജനപ്രതിനിധി’ ആകണം; എന്നാലേ മഹാന്മാരാകൂ എന്നുള്ള കാഴ്ചപ്പാട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതു തിരുത്തിക്കുറിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രസേവനം, ജനസേവനം എന്നു പറഞ്ഞു നടത്തുന്ന ‘കലാപരിപാടികള്‍’ക്കെല്ലാം കണക്കെഴുതി തുക കൈപ്പറ്റി ചുളുവില്‍ മഹത്വം നേടുന്നവര്‍ക്ക് ഈ നാടിന്റെ യഥാര്ഥമഹാന്മാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് അപകര്‍ഷതാബോധം കൊണ്ടാണ്.
ഗുരുജി ഗോള്‍വാള്‍ക്കര്‍ ആരെന്ന് അറിയണമെങ്കില്‍ രാജ്യം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി.
രാജ്യം പ്രതിസന്ധി നേരിട്ട സന്ദര്‍ഭങ്ങളില്‍ എല്ലാം നാട് പ്രതീക്ഷയോടെ നോക്കിയിരുന്ന വ്യക്തിത്വവും നാടിന്റെ പ്രതിസന്ധികളില്‍ പ്രതീക്ഷയ്ക്കൊത്തു രാഷ്ട്രസേവനം എന്ന ദൗത്യം വിജയകരമായി നിര്‍വഹിച്ച മഹാനുമാണ്ഗുരുജി ഗോള്‍വാള്‍ക്കര്‍. ഡോ : ഭാര്‍ഗവ റാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: