ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടര്‍ന്ന ഗല്‍വാന്‍ താഴ്വരയില് നിന്ന് ചൈനീസ് പട്ടാളത്തിന്റെ പിന്മാറ്റത്തിന്റെ പിന്നിലാര്. സംഘര്‍ഷം നടന്ന പട്രോളിങ് പോയിന്റ് 14ല്‍ ചൈനീസ് സംഘം നിര്‍മിച്ച താത്കാലിക നിര്‍മാണങ്ങളെല്ലാം പൊളിച്ചെടുത്തു. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നീ പട്രോളിങ് പോയിന്റുകളില്‍ നിന്ന് ചൈനീസ് പട്ടാളം പിന്മാറുകയും ചെയ്തു. പൊടുന്നയുള്ള പിന്മാറ്റത്തിനു പിന്നിലെന്ത് എന്ന് ചോദ്യം ഉയരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി നടത്തിയ ഫോണ്‍ വിളിയെ തുടര്‍ന്നായിരുന്നു. പിന്മാറ്റം.
രണ്ടു മണിക്കൂര്‍ നീണ്ട വീഡിയോ ചര്‍ച്ചയില്‍ ഡോവല്‍ സ്വരം കടുപ്പിക്കുകയും പിന്മാറ്റം എത്രയും പെട്ടെന്ന് വേണമെന്ന നിര്‍ദേശിക്കുകയും ചെയ്തു. ലഡാക്കില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയേറ്റത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിനു പുറമെ ഡോവലിന്റെ വിളിയും വന്നതോടെ ചൈനയക്ക് കാര്യങ്ങളുടെ കിടപ്പു വശം പിടികിട്ടി. അതിര്‍ത്തിയില്‍ ഇനി യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടാക്കാന്‍ പാടില്ലെന്നു ഡോവല്‍ ആവശ്യപ്പെട്ടു . യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് എത്രയും വേഗം പിന്‍വാങ്ങാമെന്ന് വാങ് യീ ഉറപ്പു നല്കി്. പ്രദേശത്തെ സമാധാനവും പ്രശാന്തതയും തിരിച്ചുവരുമെന്നും വ്യക്തമാക്കി.
തൊട്ടു പിന്നാലെ സംഘര്‍ഷം നടന്ന പട്രോളിങ് പോയിന്റ് 14ല്‍ ചൈനീസ് സംഘം നിര്‍മിച്ച താത്കാലിക നിര്‍മാണങ്ങളെല്ലാം പൊളിച്ചു നീക്കി. ചൈനീസ് പട്ടാളം പി്ന്നോട്ടു പോയി
സൗഹാര്‍ദ്ദപരവും ഭാവാത്മകവുമായ സമീപനം സ്വികരിക്കുന്ന അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള രണ്ടുമണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടയില്‍ ”സമയബന്ധിതവും ദൃശ്യവുമായ നടപടി” ആവശ്യപ്പെട്ടതായി വിദേശകകാര്യ വക്താവ് പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
ജൂണ്‍ 15നാണ് ഇവിടെ ഇരുസേനകളും തമ്മില്‍ തര്‍ക്കമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: