കട്ടപ്പന: ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം രചിക്കുകയാണ് കട്ടപ്പനയിലെ ഒരു വീട്ടമ്മ. വീട്ടു വളപ്പിലും പറമ്പിലുമായി 26ഇനം പച്ചക്കറികളാണ് ഈ വീട്ടമ്മ സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്നത്. കട്ടപ്പന പിരിയാനിക്കല്‍ തോമസ് ജോസിന്റെ ഭാര്യ ലുസി തോമസ് ആണ് ജൈവ പച്ചക്കറികൃഷിയില്‍ നൂറു മേനി വിളവെടുക്കുന്നത്.
പാവല്‍, പടവലം, അച്ചിങ്ങ പയര്‍, ബീന്‍സ്, വഴുതന, വെണ്ടയ്ക്ക, ക്യാരറ്റ്, കാബേജ്, കൈയില്‍, ചീര, തക്കാളി, ഉള്ളി, സവോള, കറിവേപ്പില, മല്ലിയില, മത്തങ്ങ, കോവക്ക, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, ഏത്തവാഴ, ഇഞ്ചി, മഞ്ഞള്‍, കാന്താരി, കുമ്പളങ്ങ തുടങ്ങി 26 ഇനം പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്തു വിളവെടുക്കുന്നത്. വീട്ടിലെ ആവശ്യത്തിനുള്ള എല്ലായിനം പച്ചക്കറികളും സ്വന്തമായി ഉല്പാദിപ്പിക്കുന്നതിനാല് കഴിഞ്ഞ മൂന്ന് വര്‍ഷമായി പുറത്തു നിന്ന് പച്ചക്കറികള്‍ ഒന്നും വാങ്ങുന്നില്ല. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും നല്കി മിച്ചമുള്ളതു കട്ടപ്പനയിലെ കാര്‍ഷിക വിപണിയില്‍ വില്‍ക്കും.
മുളക് പൊടി, മഞ്ഞള്‍പൊടി എന്നിവ സ്വന്തമായി ഉത്പാദിപ്പിക്കുന്നു. പിരിയന്‍ മുളകും മഞ്ഞളും പൊടിച്ചു സൂക്ഷിച്ചു വച്ചു ഉപയോഗിക്കുകയാണ്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള മുളക് പൊടി ഓരോ വര്‍ഷവും ഉത്പാദിപ്പിച്ച മുളകില്‍ നിന്നാണ് ഉപയോഗിക്കുന്നത്. ജൈവ കൃഷി രീതി അവലംബിക്കുന്നതിനാല്‍ ഏറെ ഗുണപ്രധമാണ്.
വളമായി, പച്ചിലകള്‍ക്കു പുറമെ വേപ്പിന് പിണ്ണാക്കും, ചാണകവും, മണ്ണിര കമ്പോസ്റ്റുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കീടരോഗ പ്രതിരോധത്തിനായി വേപ്പിന്
പിണ്ണാക്കും വേപ്പെണ്ണയും, വെളുത്തുള്ളി കഷായവും ഉപയോഗിക്കുന്നു. പച്ചക്കറി കൃഷിയുടെ യഥാര്‍ത്ഥ പ്രയോജനം ഉണ്ടായത് ലോക്ക് ഡൗണ്‍ കാലത്താണ്. ഒരിക്കലും വീട്ടിലെ കറികള്‍ക്ക് ക്ഷാമമുïായില്ല. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലത്തു കൃഷി കൂടുതല്‍ പരിപോഷിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: