കൊച്ചി: ജില്ലയില്‍ ഇന്നലെ കൊറോണ വൈറസ് ബാധിച്ചവര്‍ 25, ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ പലരുടേയും ഉറവിടം കണ്ടെത്താനായിട്ടില്ല. സമൂഹവ്യാപനം വ്യക്തമാക്കുന്ന കണക്കുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. നിയന്ത്രണങ്ങള്‍ കര്ശമാക്കിയിട്ടുണ്ടെങ്കിലും ഭീതിയിലാണ് ജില്ല. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 207 ഉയര്‍ന്നു. ജൂലൈ ഒന്നിന് റോഡ് മാര്‍ഗം എത്തിയ 24 വയസുള്ള സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി, ജൂലൈ മൂന്നിന് ബാംഗ്ലൂര്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ധ്ര സ്വദേശി, ജൂണ്‍ 30ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27, 29 വയസുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തന്‍കുരിശ് സ്വദേശികള്‍, ജൂണ്‍ 24ന് ബഹറിന്‍ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസുള്ള മഴുവന്നൂര്‍ സ്വദേശിനി, ജൂണ്‍ 22ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള കോട്ടുവള്ളി സ്വദേശി, ജൂലൈ ഒന്നിന് റോഡ് മാര്‍ഗം മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 വയസുള്ള ചേന്ദമംഗലം സ്വദേശിനി.
ജൂണ്‍ 17ന് മാള്‍ഡോവയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിയ 20 വയസുള്ള മഴുവന്നൂര്‍ സ്വദേശി, ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശിയുടെ 20 , 23, 17 , 49 വയസുള്ള കുടുംബാംഗങ്ങള്‍ക്കും, അടുത്ത സമ്പര്‍ക്കത്തില്‍ വന്ന 22 വയസുകാരനും, 61 വയസുകാരി, ജൂലൈ മൂന്നന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസുള്ള കുടുംബാംഗങ്ങള്‍, ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂര് കോതമംഗലം സ്വദേശിയുടെ 28, 32, മൂന്ന് വയസുള്ള കലൂര്‍ക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കള്‍, ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 45 വയസുള്ള മുളവുകാട് സ്വദേശിനി, ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 25 വയസുള്ള കുടുംബാംഗം, 24 വയസുള്ള തേവര സ്വദേശി, 39 വയസുള്ള ആലുവ സ്വദേശിയായ വൈദികന്, 49 വയസുള്ള കീഴ്മാട് സ്വദേശിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 23 പേരെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട എട്ട് പേരുടെ സ്രവം പരിശോധനക്ക് അയച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്.
പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര് വീതം ജില്ലയില്‍ ചികിത്സയിലുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും ജില്ലയില്‍ ചികിത്സയിലുണ്ട്. ഒരു തമിഴ്നാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഉള്‍പ്പെടെ 16 പേര് രോഗമുക്തരായത് ജില്ലയ്ക്ക് നേരിയ ആശ്വാസം നല്കുന്നു.
1,192 പേരെ കൂടി ഇന്നലെ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1,009 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13,070 ആണ്. ഇതില്‍ 11207 പേര് വീടുകളിലും, 675 പേര് കൊറോണ കെയര്‍ സെന്ററുകളിലും 1,188 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 25 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: