ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നൂതന ആന്റി റേഡിയേഷന് മിസൈല്‍ രുദ്രം1 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ബലാസോറിലെ ഐടിആറില്‍ നിന്നും രാവിലെ 10.30നായിരുന്നു പരീക്ഷണം. വ്യോമസേനയുടെ സുഖോയ്30 യുദ്ധ വിമാനത്തില്‍ നിന്നും ശത്രുവിന്റെ റഡാര്‍ തകര്‍ക്കാന്‍ സാധിക്കുന്നതാണീ മിസൈല്‍. ഇന്ത്യയുടെ ആദ്യത്തെ ആന്റി റേഡിയേഷന് മിസൈലായ രുദ്രം ഡിആര്‍ഡിഒ(പ്രതിരോധ ഗവേഷണ വികസന സംഘടന)യാണ് വികസിപ്പിച്ചത്.
യുദ്ധവിമാനങ്ങളില്‍ നിന്നും 500 മീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ 250 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ രുദ്രത്തിനു സാധിക്കും. എല്ലാ റഡാറുകളെയും ഇലക്ട്രോ ട്രാക്കിങ് സംവിധാനങ്ങളും തകര്‍ക്കുവാനാകും. ശബ്ദത്തിന്റെ ഇരിട്ടി വേഗത്തില്‍ സഞ്ചരിക്കും. വിവിധ ശ്രേണിയിലുള്ള റേഡിയേഷന് ഉറവിടങ്ങളെ അതിവേഗത്തില്‍ തിരിച്ചറിയാനുള്ള ശേഷിയും മിസൈലിനുണ്ട്. ആവശ്യമെങ്കില്‍ ലക്ഷ്യം പുനഃക്രമീകരിക്കാന്‍ സാധിക്കുമെന്നതും ഈ മിസൈലിന്റെ പ്രത്യേകതയാണ്. ഇത്ര ആധുനികമായ മിസൈല്‍ 2017ല്‍ അമേരിക്കന്‍ നാവികേസന മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ശത്രുവിന്റെ റഡാര്‍ തകര്‍ക്കുവാനാകും.
മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ഡിആര്‍ഡിഒ സംഘത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ശ്രദ്ധേയമായ നേട്ടമാണ് നാം നേടിയിരിക്കുന്നതെന്നും രാജ്നാഥ് ട്വീറ്റ് ചെയ്തു. പരീക്ഷണ വിജയം രാജ്നാഥ് സിങ് തന്നെയാണ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: