കലിഫോര്‍ണിയ: ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്ഥിയായിഅമേരിക്കന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പായ ജൊ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റര്‍ കമലദേവി ഹാരിസിസ് സാധ്യത.ഇന്ത്യന്‍ വംശജയും കലിഫോര്‍ണിയ സ്റ്റേറ്റ് അറ്റോര്‍ണി ജനറലുമായിരുന്ന കമലയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതീക്ഷക്കുവകയുണ്ടെന്നും ഡമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം വിശ്വാസിക്കുന്നു.കമലയുടെ രാഷ്ട്രീയ മികവും ദേശീയ സംസ്ഥാന തലങ്ങളില്‍ പരിചയ സമ്പന്നമായ നേതാവെന്ന നിലയും സ്ഥാനാര്‍ഥിയായി നല്ല പ്രകടനം കാഴ്ചവയ്ക്കുവാന്‍ കഴിയും എന്നതുമാണ് അനുകൂല ഘടകം. ഏഷ്യന്‍ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടുകളും ലക്ഷ്യമിടുന്നുണ്ട്.
77 വയസുള്ള ജൊ ബൈഡന് പ്രായം കുറഞ്ഞ ഊര്‍ജ്ജസ്വലയായ വൈസ് പ്രസിഡന്റിനെയാണ് കണ്ടെത്തേണ്ടത് എന്നതും കമല ഹാരീസിന് അനുകൂലമാണ്
കലിഫോര്‍ണിയ സംസ്ഥാനത്ത് ബ്ലാക്ക് വോട്ടര്‍മാരാണ് ജയപരാജയങ്ങള്‍ നിര്‍ണയിക്കുക എന്നതിനാല്‍ കമലക്കു സ്വാധീനിക്കുവാന്‍ കഴിഞ്ഞാല്‍ ഇവരുടെ പിന്തുണ ബൈഡനു കരുത്തേകുമെന്നും വിശ്വസിക്കപ്പെടുന്നു.
ബൈഡനു ചുറ്റും ഉരുണ്ടുകൂടിയിരിക്കുന്ന ലൈംഗീകാപവാദം നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്
അമേരിക്കയില്‍ നിന്നുള്ള അഭിഭാഷകയും രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് കമലദേവി ഹാരിസ്. 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയയുടെ ആറ്റോണി ജനറല്‍ സ്ഥാനം വഹിച്ചു.2017മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്ന ജൂനിയര്‍ സെനറ്ററാണ്. തമിഴ് നാട്ടുകാരിയായ ശ്യാമള ഗോപാലന് ആണ് കമലയുടെ അമ്മ. ജമൈക്ക വംശജന് ഡോണാള്‍ഡ് ഹാരീസ് അച്ഛനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: