റിയാദ്: സൗദിയില്‍ ഭക്ഷ്യ മേഖലയിലും സ്വദേശി വത്കരണം. ഇതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് ഭക്ഷ്യ മേഖലകളില്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് മതിയായ പരിശീലനം നല്കാന് കരാര്‍ ഒപ്പ് വെച്ചു. സൗദി ഫുഡ് ആന്‍ഡ് മില്‍ക്ക് പൊളി ടെക്നിക്കും അനാസ്കോ കമ്പനിയുമാണ് സഹകരണ കരാറില്‍ ഒപ്പ് വെച്ചത്.
സൗദ് പോളി ടെക്നിക്കിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹീം ബിന്‍ സൗദ് അല്‍ അഖീലിയും അരാസ്കോ മാനവ വിഭവശേഷി എക്സിക്യൂട്ടീവ് പ്രസിഡണ്ട് ഖാലിദ് മുഹമ്മദ് ഗന്‍ദൂറയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഭക്ഷ്യ മേഖലയില്‍ സൗദി യുവാക്കള്‍ക്ക് തൊഴിലിനോടൊപ്പവും തൊഴിലില്‍ പ്രവേശിക്കും മുമ്പും മതിയായ പരിശീലനം നല്കല്, ഭക്ഷ്യോത്പാദന രംഗത്ത് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ എന്നിവയാണ് കരാറിന്റെ ഭാഗമായി നടപ്പാക്കുക.
തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി ഫണ്ട് (ഹദഫ്), സൗദി വൊക്കേഷണല്‍ ആന്‍ഡ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് നടത്തുന്ന പരിശീലന പരിപാടികള്‍ക്ക് ശേഷം രാജ്യത്തെ ഭക്ഷ്യോത്പാദന കമ്പനികളില്‍ സ്വദേശി നിയമനവും നടക്കും.
രാജ്യത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യോത്പാദന മേഖലക്കും വിപണിക്കും ആവശ്യമായ പരിശീലനം സ്വദേശി യുവാക്കള്‍ക്ക് നല്‍കുന്നതോടെ ഈ രംഗത്തെ സ്വദേശിവത്കരണം സാക്ഷാത്കരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: