ദുബായ്: കഴിഞ്ഞ അഞ്ചുമാസമായി ശമ്പളവും താമസസൗകര്യവും ഇല്ലാതെ ദുബായിൽ കുടുങ്ങിയ 17 ഇന്ത്യാക്കാരെ ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്) സുരക്ഷിതമായി നാട്ടിലെത്തിച്ചു. 16 പേർ ഒഡിസ്സയിൽ നിന്നും ഒരാൾ ഉത്തർപ്രദേശിൽ നിന്നുമായിരുന്നു.
സെപ്റ്റംബർ 25ന് കോൺസുലേറ്റിൽ നിന്ന് 17 പേരടങ്ങുന്ന തൊഴിലാളികൾ ബുദ്ധിമുട്ടിൽ ആണെന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് ഐ പി എഫ് ദുബായ് അന്വേഷിച്ചപ്പോൾ ഈ 17 പേരെയും തൊഴിലുടമ കഴിഞ്ഞ നാലുമാസമായി വാടക നൽകാത്തതിനാൽ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടതിനാൽ വഴിയരികിൽ മരത്തണലിൽ തങ്ങളുടെ സാധനങ്ങളുമായി ഇരിക്കുന്നത് കണ്ടു. ഐ പി എഫ് വോളന്റിയർമാർ അന്നേ ദിവസം തന്നെ അവർക്ക് താൽക്കാലികമായി താമസസൗകര്യം ഒരുക്കുകയും ഒപ്പം അവർക്കുള്ള ഭക്ഷണം ഒരുക്കുകയും ചെയ്തു.
ഒപ്പം ഇന്ത്യൻ കോൺസുലേറ്റുമായി നിരന്തരം ബന്ധപ്പെടുകയും ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ 17 പേരെയും തിരികെ ഇന്ത്യയിലേയ്ക്ക് കയറ്റിവിടാനും കഴിഞ്ഞു. തൊഴിലുടമ ഇവരുടെ പാസ്പോർട്ട് പോലും തിരികെ നൽകാതെ നാട് വിട്ടതിനെ തുടർന്ന് കഴിഞ്ഞ 5 മാസമായി ശമ്പളവും ഒന്നും ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഇവരെ ഐ പി എഫ് ദുബായിയുടെ പരിശ്രമഫലമായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാട്ടിലേയ്ക്കയയ്ക്കാൻ കഴിഞ്ഞു.
ദുബായിലെ ഇന്ത്യൻ കൊൺസുലേറ്റ് ഓഫീസ് ഐപിഎഫിന്റെ ഇടപെടലിനെ തുടർന്ന് ഇവർക്ക് തിരികെ പോകുവാനുള്ള എമർജ്ജ്ൻസി പാസ്പോർട്ടും പേപ്പർ വർക്കുകളും വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നൽകുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: