ന്യൂദല്‍ഹി: ശ്രീലങ്കയ്ക്കും യുഎഇക്കും പിന്നാലെ ന്യൂസിലന്‍ഡും പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഇന്ത്യയില്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതായി ബിസിസിഐ ഭാരവാഹി പറഞ്ഞു. കൊറോണയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക്് മാറ്റിവച്ച ഐപിഎല്‍ ഈ വര്‍ഷം തന്നെ സംഘടിപ്പിക്കണമെങ്കില്‍ ഓസ്ട്രേലിയയില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടത്താനിരിക്കുന്ന ടി 20 ലോകകപ്പ് മാറ്റിവയ്ക്കണം. പക്ഷെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ലോകകപ്പ് സംബന്ധിച്ച തീരുമാനം നിട്ടിയിരിക്കുകയാണ്. കൊറോണ വ്യാപനം തുടരുന്നതിനാല്‍ ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ലോകകപ്പ് നടത്തുക ദുഷ്കരമാണെന്ന്് റിപ്പോര്‍ട്ടുണ്ട്.
ലോകകപ്പ് മാറ്റിയാല്‍ സെപ്തംബര്‍ അവസാനം മുതല്‍ നവംബര്‍ ആദ്യം വരെ ഐപിഎല്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്തണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. എന്നാല്‍ കൊറോണ വ്യാപനം തുടരുന്നത് ഇന്തയില്‍ ഐപിഎല്‍ നടത്തുന്നതിന് തിരിച്ചടിയായേക്കും. ഐപിഎല്‍ വിദേശത്ത് നടത്തുകയാണെങ്കില്‍ ആതിഥേയത്വം വഹിക്കാമെന്ന്് ശ്രീലങ്കയും യുഎഇയും നേരത്തെ ബിസിസിഐയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: