ടെഹ്റാന്: തുര്‍ക്കി പ്രസിഡന്റ് റെസെപ് തയിബ് എര്ദോഗന് ആലപിച്ച കവിതയില്‍ പ്രതേഷിധവുമായി ഇറാന്. തുര്‍ക്കി സ്ഥാനപതിയെ വിളിച്ചുവരിത്തിയാണ് ഇറാന് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്. വ്യാഴാഴ്ച അസര്ബൈജാന് സന്ദര്‍ശന വേളയില്‍ തയിബ് എര്ദോഗന് ചൊല്ലിയ കവിതയാണ് ഇറാനെ പ്രകോപിപ്പിച്ചത്. സൈനിക പരേഡ് വീക്ഷിക്കുന്നതിനായാണ് അദ്ദേഹം അസേരി തലസ്ഥാനമായ ബാക്കുവിലെത്തിയത്.
നഗൊര്നോ-കറാബഖ് കൂട്ടുകെട്ടിനെതിരെ അര്‍മേനിയയ്ക്കെതിരായ യുദ്ധത്തില്‍ അസര്‍ ബൈജാന് നേടിയ വിജയത്തിന് പിന്നാലെയായിരുന്നു പരേഡ്. കഴിഞ്ഞമാസമാണ് യുദ്ധം അവസാനിച്ചത്. പരേഡുമായി ബന്ധപ്പെട്ട ചടങ്ങിനിടെ അസര്ബൈജാന് പ്രദേശത്തെപ്പറ്റി 19-ാം നൂറ്റാണ്ടിലെ അസേരി-ഇറാനിയന്‍ കവിത എര്ദോഗന് ചൊല്ലുകയായിരുന്നു.
ഇറാനും റഷ്യക്കും ഇടയിലുള്ള ഭൂപ്രദേശമായ അസര്‍ ബൈജാനെക്കുറിച്ചുള്ള ഏര്‍ദോഗന്റെ കവിത ആലാപനം ഇറാനിലെ അസേരി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുമെന്ന ആശങ്കയാണ് ഇറാന് പങ്കുവച്ചത്. രാജ്യത്തിന്റെ അഖണ്ഡതയില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി സ്ഥാനപതിയെ അറിയിച്ച ഇറാന് രാജ്യം വെട്ടിപ്പിക്കുന്നതിന്റെ കാലം അവസാനിച്ചുവെന്ന മുന്നറിയപ്പും നല്കി.
ബലപ്രയോഗത്തിലൂടെ ഇറാനിയന്‍ മണ്ണില്‍നിന്ന് വേര്‍പ്പെടുത്തിയ പ്രദേശത്തെക്കുറിച്ചുള്ളതാണ് കവിതയെന്ന് പ്രസിഡന്റ് എര്‍ദോഗനോട് ആരും അറിയിച്ചില്ലേയെന്ന് ചോദിച്ച് ഇറാന് വിദേശകാര്യമന്ത്രി ജവാദ് ഷെറീഫ് ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ഓഫ് അസര്‍ബൈജാന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കവിതയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ലേ?, തങ്ങളുടെ പ്രിയപ്പെട്ട അസര്‍ ബൈജാനെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ട്വീറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: