തിരുവനന്തപുരം: തമിഴ്നാട്ടില്‍ ‘ജസിയ’ എന്ന പേരില്‍ ജമാ അത്ത് കമ്മിറ്റി നിര്‍ബന്ധിത ചുങ്കം പിരിക്കുന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശി ജില്ലയിലെ ചെങ്കോട്ടയ്ക്കടുത്ത് വടകര എന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത്, പുറത്ത് നിന്നു വരുന്ന ഇതര സമുദായക്കാരുടെ വാഹനങ്ങള്‍ക്കാണ് പ്രദേശിക കമ്മിറ്റി നിര്‍ബന്ധിത നികുതി ചുമത്തുന്നത്. ലോറി, മിനി ലോറി, വാന്‍, ഓട്ടോ, സൈക്കിള്‍ എന്നിങ്ങനെ വിവിധ വാഹനങ്ങള്‍ക്കുള്ള തുക വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. തുക പിരിച്ചെടുക്കാന്‍ ആളുകളെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ശരീയത്ത് നിയമം ഇന്ത്യയില്‍ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അഭ്യൂഹമുണ്ട്. നികുതി പിരിക്കാന്‍ സര്‍ക്കാര്‍ ഇവരെ ചുമതലപ്പെടുത്തിയിട്ടില്ല. ജമാ അത്തിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തതിനു പണം വാങ്ങുകയാണെന്ന ന്യായീകരണം ആദ്യം പറഞ്ഞു. എന്നാൽ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ തന്നെ പണം വാങ്ങുന്നതായി പ്രദേശിക പത്രമായ ‘ദിനമലര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കച്ചവടത്തിനായി ഗ്രാമത്തില്‍ പ്രവേശിച്ചവരില്‍ നിന്ന് ‘ജസിയ’ എന്ന പേരില്‍ പണം പിരിച്ചതായാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് , തഹസില്‍ദാര്‍ റോഷന് ബീഗം, ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി ബില്‍ ബുക്കുകളും മറ്റും പിടിച്ചെടുത്തു
മുന്‍കാലങ്ങളിലും ഇത്തരം മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങള്‍ ഫത്വ പുറപ്പെടുവിക്കുകയും പുറത്തുനിന്നുള്ളവരെ ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തിട്ടുണ്ട്. രാമനാഥപുരം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ സ്വന്തം ജില്ലയില്‍ നിന്നുള്ളവരെ പോലും അവരുടെ ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നത്തില് നിന്നും വിലക്കിയിരുന്നത് വിവാദമായിരുന്നു.
ജില്ലയില്‍ കുറഞ്ഞത് 50 ശതമാനം മുസ്ലീം ഉടമസ്ഥതയിലുള്ള ബിസിനസുകളുണ്ടെന്നും പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഹിന്ദുക്കള്‍ക്ക് മുസ്ലീങ്ങളില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: