സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനില്‍ വര്‍ധിച്ചെന്നാണ് യു.എസ്. വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സമാധാന കരാര്‍ പുനഃപരിശോധിക്കാന്‍ ബൈഡന് ഭരണകൂടം തീരുമാനിച്ചത്. സമാധാനാന്തരീക്ഷം നിലനിര്‍ത്താനും ഇസ്ലാമിക ഭീകരത ഇല്ലാതാക്കാനും എടുത്തു നയം താലിബാന് അവസരമാക്കിമാറ്റി. ഇതോടെ നിരന്തരം അഫ്ഗാന് ഭരണകൂടത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ആക്രമണങ്ങളാണ് താലിബാന് നടത്തുന്നത്.
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ കടുത്ത സൈനിക നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്.ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാര്‍ പുന:പരിശോധിക്കുമെന്ന് ബൈഡന് ഭരണകൂടം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സമാധാന കരാര്‍ പുനഃപരിശോധിക്കുന്ന വിവരം അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബിനെ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.
സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനില്‍ വര്‍ധിച്ചെന്നാണ് യു.എസ്. വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സമാധാന കരാര്‍ പുനഃപരിശോധിക്കാന്‍ ബൈഡന് ഭരണകൂടം തീരുമാനിച്ചത്. സമാധാനാന്തരീക്ഷം നിലനിര്‍ത്താനും ഇസ്ലാമിക ഭീകരത ഇല്ലാതാക്കാനും എടുത്തു നയം താലിബാന് അവസരമാക്കിമാറ്റി. ഇതോടെ നിരന്തരം അഫ്ഗാന് ഭരണകൂടത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ആക്രമണങ്ങളാണ് താലിബാന് നടത്തുന്നത്.
സൈനിക താവളത്തിന് നേരെ അക്രമം നടന്നതും ഗൗരവപൂര്‍വ്വമാണ് അമേരിക്ക നിരീക്ഷിക്കുന്നത്. സമാധാനകരാര്‍ അഫ്ഗാനില്‍ സ്ഥിരതയാര്‍ന്ന ഒരു ഭരണകൂടം ഉണ്ടാവാനാണ്. എന്നാല്‍ താലിബാന് വിവിധ ഭീകര സംഘടനകളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ട്രംപ് അധികരത്തിലെത്തിയപ്പോള്‍ 9000ല്‍ താഴെ അമേരിക്കന്‍ സൈനികരേ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീടത് 12,000ത്തോളം പേരായി. സേനാ പിന്മാറ്റത്തിന് കാര്യമായ നീക്കങ്ങളൊന്നും ആദ്യ വര്‍ഷങ്ങളില്‍ ട്രംപ് നടത്തിയിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് യുഎസ് സേനയെ പിന്‍വലിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
യുഎസ് താലിബാന് സമാധാനക്കരാര്‍ ഇന്ത്യയെ പരോക്ഷമായി ബാധിച്ചേക്കുമെന്ന് കരുതി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. താലിബാന് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം കിട്ടുന്നത് കശ്മീര്‍ വിഘടനവാദികള്‍ക്ക് ഉത്സാഹം പകരുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ടായിരുന്നു. മേഖലയിലെ വിഘടനവാദ നീക്കങ്ങള്‍ക്ക് ട്രംപിന്റെ കരാര്‍ കരുത്തു പകരുമെന്നും കരുതിയിരുന്നു. എന്നാല്‍, ബെഡന് നയം തിരുത്തുന്നത് കാശ്മീരിലെ ഭീകരര്‍ക്ക് തിരിച്ചടിയും ഇന്ത്യയ്ക്ക് നേട്ടവുമാണ്.
2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര് കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ലാവ്ലിന് കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം
നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാജ്യത്തിന് ആവശ്യം സമാധാനം; റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വീണ്ടും ബലമായി കപ്പലില്‍ നാടുകടത്തി; മനുഷ്യാവകാശ സംഘടനകളുടെ ഏതിര്‍പ്പുകള്‍ തള്ളി ബംഗ്ലാദേശ്
പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഇറാന്; ഭീകരര്‍ക്ക് മേല്‍ ബോംബിട്ടു; പാക് സൈനികര്‍ കൊല്ലപ്പെട്ടു
പട്ടാള അട്ടിമറിക്കെതിരെ മ്യാൻമറിൽ ജനം തെരുവിൽ, ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ച് പട്ടാളഭരണകൂടം, നടപടികൾ കടുപ്പിക്കുമെന്ന് ജോ ബൈഡൻ
നിങ്ങള്‍ക്ക് അഭിമാനിക്കാം; ഇത്രയും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കൊറോണയെ പിടിച്ചു നിര്‍ത്തി; കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
കന്യാസ്ത്രീകള്‍ അനാഥബാലരെ സമ്പന്ന ബിസിനസ്സുകാര്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്
ജലസേചനത്തിനായി പുതിയൊരു അണക്കെട്ട് കൂടി ഇന്ത്യ നിര്‍മ്മിച്ചു നല്‍കും; അഫ്ഗാന്റെ വികസനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നരേന്ദ്രമോദി