ഗ്വാളിയാര്‍ : പാരമ്പര്യമായി ലഭിച്ചിട്ടുള്ള സ്വത്തുക്കള്‍ മാത്രമാണ് തനിക്ക് സ്വന്തമായിട്ടുള്ളത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വിരോധത്തിലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ.
കോണ്‍ഗ്രസ് മനപ്പൂര്‍വ്വം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ജനങ്ങള്‍ക്കു മുന്നില്‍ അഴിമതിക്കാരനായാണ് ചിത്രീകരക്കാനാണ് ശ്രമം നടത്തുന്നത്. പാര്‍ട്ടിയുടെ പുതിയ മഹാരാജാക്കന്മാര് അവരുടെ സ്വത്ത് സമ്പാദിച്ചത് എങ്ങിനെയെന്ന് വെളിപ്പെടുത്തണമെന്നും സിന്ധ്യ പ്രത്യാരോപണം ഉയര്‍ത്തി.
താന്‍ ജനിച്ചത് ഗ്വാളിയാര്‍ രാജകുടുംബത്തിലാണ്. അത് തന്റെ പിഴവാണെങ്കില്‍, സന്തോഷത്തോടെ അതിനെ അംഗീകരിക്കും. കുടുംബത്തിന് പാരമ്പര്യമായുള്ള സ്വത്തുക്കള്‍ മാത്രമാണ് താന്‍ സ്വന്തമാക്കിയിട്ടുള്ളത്. എല്ലാവര്ക്കും തന്റെ സ്വത്തുക്കളെല്ലാം 300 വര്‍ഷം പഴക്കമുള്ളതാണെന്ന കാര്യം അറിയാമെന്നുമാണ് അദ്ദേഹം പറഞ്ഞു.
ഭൂമാഫിയയുമായി ബന്ധപ്പെട്ട് സിന്ധ്യയ്ക്കെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് സിന്ധ്യ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: