കാസര്‍ഗോഡ് : ലോക് ഡൗണ്‍ നിയമം ലംഘിച്ച് പള്ളിയില്‍ നമസ്കാരം സംഘടിപ്പിച്ച ഇമാമും സഹായിയും പോലീസ് പിടിയില്‍. കാസര്‍ഗോഡ് ജില്ലയിലെ മടിക്കെ വില്ലേജില്‍ അരയി ജുമാ മസ്ജിദ് ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുള്‍ റഹീം എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
നിയമം ലംഘിച്ച് വെള്ളിയാഴ്ചയാണ് ഇവര്‍ പള്ളിയില്‍ നിസ്കാര ചടങ്ങ് സഘടിപ്പിച്ചത്. ഇത് വിവാദമായതോടെ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പള്ളിക്കമ്മിറ്റിക്കെതിരെ ഐപിസി 269 പ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.
അതേസമയം നമസ്കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. ലോക് ഡൗണ്‍ ലംഘിച്ചതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 293 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 417പേര് അറസ്റ്റിലായി. 195 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: