തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഇതില്‍ ചില കേസുകളുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ സമൂഹ വ്യാപന സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ദിവസത്തിനുള്ളില്‍ 430 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യപ്രവര്‍ത്തകരും രോഗ ബാധിതരായി ചികിത്സയിലാണ്. രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിച്ചാല്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്കാവും നീങ്ങുക.
കൊറോണ വൈറസ് രോഗബാധയേല്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഉയര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത് താറുമാറാക്കും. അതിനിടെ സംസ്ഥാനത്തെ കോവിഡ് ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചെങ്കിലും രോഗ പരിശോധന നടത്തുന്നതിന്റെ എണ്ണം വളരെ കുറവായിരുന്നു. ഇതിനെതിരെ രുക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ദ്രുത പരിശോധന ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
എച്ച്എല്‍എല്‍ കമ്പനിയുടെ ഒരുലക്ഷം ആന്റി ബോഡി കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അഞ്ച് എംഎല് രക്തം എടുത്ത് പ്ലാസ്മ വേര്‍തിരിച്ച് അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. സമൂഹ വ്യാപനം ഉണ്ടായോ എന്നറിയാനുള്ള പരിശോധനയ്ക്ക് എച്ച്എല്‍എലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷമാണ് ഈ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി ഐസിഎംആര്‍ 14,000 കിറ്റ് ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതില്‍ 10,000 എണ്ണം വിവിധ ജില്ലകള്‍ക്ക് നല്കി. 40,000 കിറ്റ് കൂടി മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കും. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: