തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് മദ്യം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
മദ്യം വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളാക്കി ആശുപത്രികളെ മാറ്റരുതെന്നും കെജിഎംഒഎ നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ജോലിക്ക് ഹാജരാകുക. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിലും സര്‍ക്കാരിനെതിരെ രുക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മദ്യ വിതരണവും നിര്‍ത്തിവെച്ചിരുന്നു. വിഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വാങ്ങാമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. മദ്യം ലഭ്യമാകാനായി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കണം. എക്സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനുവദിക്കും. ഒരാള്‍ക്കു ഒന്നിലധികം പാസ്സ് അനുവദിക്കില്ലെന്നതാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: