ഒട്ടാവ : ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കിയ ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് നോ ഫ്ളൈ ലിസ്റ്റില്‍ കാനഡ ഉള്‍പ്പെടുത്തി. പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ഇവര്‍ക്ക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നതായും കനേഡിയന്‍ ഇന്റലിജെന്‍സ് സര്‍വീസ് കണ്ടെത്തിയിട്ടുണ്ട്.
ഭഗത് സിങ് ബ്രാര്‍, പര്‍വ്കര്‍ സിങ് ദുലൈ എന്നിവരെയാണ് കനേഡിയന്‍ ഭരണകൂടം നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണത്തിന് ഭഗത് സിങ് ബ്രാര്‍ ധനസമാഹരണം നടത്തിയിരുന്നതായും കനേഡിയന്‍ ഇന്റലിജന്‍സ് കണ്ടെത്തി. ഭഗത് സിങ് ബ്രാറിന്റെ സഹായിയാണ് ദുലൈ.
വിഘടനവാദം പ്രോത്സാഹിപ്പിക്കുക, യുവക്കാളെ ഭീകരതയിലേക്ക് ആകര്‍ഷിക്കുക, ഇന്ത്യയില്‍ ആക്രമണം നടത്താനായി ആയുധ ശേഖരം സമാഹരിക്കുക എന്നിങ്ങനെയുള്ള ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിച്ച് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കവേയാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്.
പ്രോ ഖാലിസ്ഥാന്‍ സംഘടനയായ സിഖ് വിഷന്‍ ഫൗണ്ടേഷനില്‍ അംഗമായ ദുലൈ 331 പേര് കൊല്ലപ്പെട്ട എയര്‍ ഇന്ത്യാ ബോംബാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്ക് പങ്കാളിത്തമുണ്ടെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിവെയ്ക്കുന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: