സോള്‍: സ്വന്തം മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ പോലും പങ്കെടുക്കാതെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മാറി നിന്നത് മനപൂര്‍വ്വമെന്ന് സൂചന. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് കൂടി വെളിപ്പെടുകയാണിപ്പോള്‍. ഒരു അന്താരാഷ്ട്ര മാധ്യമമാണ് ഇതു സംബന്ധിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇരുപത് ദിവസം കാണാതിരുന്നപ്പോള്‍ തന്നെ കിമ്മിനെ കുറിച്ച് അഭ്യൂഹങ്ങളും മറ്റും ഉയര്‍ന്നിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യം വളരെ ഏറെ വഷളായെന്നും കിം മരിച്ചെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു. പിന്നീട് രാജ്യത്തെ ഒരു ഫെര്‍ട്ടിലൈസര്‍ നിര്‍മാണ ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ കിം സിഗരറ്റുമേന്തി കൂളായി നടക്കുന്ന ചിത്രങ്ങള്‍ ഉത്തര കൊറിയയുടെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ കിമ്മിനെ ചൊല്ലി ഉയര്‍ന്ന അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്താകുകയായിരുന്നു.
ജനങ്ങളുടെ പ്രതികരണം എന്താണെന്ന് അളക്കാനാണത്രെ കിം ഇത്രയും ദിവസം കാണാമറയത്ത് കഴിഞ്ഞതെന്ന് ചിലര്‍ പറയുന്നു. തന്റെ അസാന്നിദ്ധ്യത്തില്‍ ആരെങ്കിലും അധികാരം കൈയ്യടക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് അറിയാന്‍ കൂടിയാണ് കിം ഇങ്ങനെയൊരു ആശയം ഉപയോഗിച്ചതെന്ന് പറയുന്നു. അങ്ങനെയാണെങ്കില്‍ കിം വീണെന്ന് കരുതി സന്തോഷിച്ചവര്ക്കൊക്കെ മുട്ടന്‍ പണി കിട്ടാന്‍ സാദ്ധ്യതയുണ്ട്. തനിക്ക് തടസമാണെന്ന് കണ്ടെത്തിയ അമ്മാവനെയും സൈനിക ഓഫീസറെയും വധിച്ച കിമ്മിന് കൂടെയുള്ള ശത്രുക്കളെ തുരത്താനാണോ ബുദ്ധിമുട്ട്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: