നാദാപുരം: ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ലീഗുകാരുടെ മുഖം മൂടി അക്രമണം. ചെക്യാട് ഉമ്മത്തൂര്‍ സ്വദേശി പാറോള് ശശിയുടെ വീട്ടിലാണ് ലീഗുകാര്‍ അക്രമം നടത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. പത്തംഗ മുസ്ലീം ലീഗ് സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ശശിയുടെ ഭാര്യ ശരണ്യയെ വീട്ടില്‍ നിന്ന് പുറത്ത് ഇറക്കി മര്‍ദ്ദിക്കുകയായിരുന്നു.
ചെക്യാട് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിന്റെ നേതൃത്വത്തിലായിരുന്നു അക്രമണം. കഴിഞ്ഞ ദിവസം പഞ്ചായത്ത് മെമ്പറെ ശശി അക്രമിച്ചു എന്ന കള്ളപരാതി മെമ്പര്‍ വളയം പോലീസില്‍ നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് വ്യാഴാഴ്ച്ച രാത്രി പത്തരയോടെ മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ വാതില്‍ ബലമായി തുറന്ന് ശശിയുടെ ഭാര്യയെ മര്‍ദ്ദിച്ചത്. ശരണ്യയുടെ പരാതിയില്‍ വളയം പോലീസ് കേസ് എടുത്തു.
ബിജെപി പ്രവര്‍ത്തകനെതിരെ കള്ളക്കഥ ഉണ്ടാക്കി കേസെടുപ്പിച്ച ചെക്യാട് പഞ്ചായത്ത് മെമ്പര്‍ കൊട്ടാരത്തില്‍ നസീമയുടേത് തരം താണ രാഷ്ട്രീയ പകപോക്കലാണെന്നും ഗുണ്ടകളെ ഉപയോഗിച്ച് പ്രദേശത്ത് കലാപമുണ്ടാക്കാനാണ് മെമ്പര്‍ ശ്രമിക്കുന്നതെന്നും ബിജെപി മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ശരണ്യയുടെ വീട്ടിലേക്ക് മാരകായുധങ്ങളുമായി എത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: