കൊച്ചി : ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒന്നരക്കോടി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് അടക്കമുള്ള പദ്ധതികളില്‍ നിന്ന് ലഭിച്ച കമ്മിഷനെന്ന് കേന്ദ്ര ഏജന്‍സി. പാവപ്പെട്ടവര്‍ക്കായി വീട് നിര്‍മിച്ചു നല്കുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതി. ഇവയുടെ നിര്‍മാണം സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിനാണ് ഈ തുക കൈക്കൂലിയായി ലഭിച്ചത്.
ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത തുകയില്‍ ഒരു കോടി രൂപ ലൈഫ് മിഷനില്‍ നിന്ന് മാത്രം കൈകൂലി ആയി ലഭിച്ചതാണ്. കോണ്‍സുലേറ്റിലെ വിസ- സ്റ്റാമ്പിങ് നടപടികള്‍ക്കായി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതിനാണ് 50 ലക്ഷം വേറെ ലഭിച്ചത്.
ലൈഫ് മിഷന് പദ്ധതിക്കായി യുണിടെക് എന്ന സ്ഥാപനമാണ് പണം നല്‍കിയത്. കസ്റ്റംസിന് നല്കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. യുഎഇയിലെ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രളയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിന് ഒരു കോടി ദിര്‍ഹം സഹായധനം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് യുഎഇ കോണ്‍സുലേറ്റാണ് നടപടികള്‍ ഏകോപിപ്പിച്ചത്.
യുഎഇ കോണ്‍സുല്‍ ജനറലിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചീഫ് സെക്രട്ടറി ഇതിനായി ധാരണാ പത്രത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. സ്വപ്നയുടെ ഇടപെടലില്‍ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ യൂണിടെക്കിന് കൈമാറി. ഇതിനു പ്രത്യുപകാരമായിട്ടാണ് ഒരു കോടി രൂപ യൂണിടെക് സ്വപ്നയ്ക്ക് നല്‍കിയത്.
എന്നാല്‍ യുണിടെക് പണം യുഎഇ കോണ്‍സുല്‍ ജനറലിനാണ് നല്‍കിയതെന്നും തനിക്ക് വീടില്ലാത്തതിനാല്‍ അദ്ദേഹം തന്നതാണ് ആ പണമെന്നാണ് സ്വപ്ന അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ബാക്കി 50 ലക്ഷം രൂപ കറന്‍സി കൈമാറ്റത്തിനായി രണ്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും നല്കിയതും ആണെന്നാണ് സ്വപ്ന അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: