ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായതോടെ സംസ്ഥാനത്ത് നിന്ന് കാലവര്‍ഷം അകലുന്നു. വടക്കന്‍ ജില്ലകളില്‍ രണ്ട് ദിവസം കൂടി ഇടത്തരം മഴ തുടരുമെങ്കിലും മറ്റിടങ്ങളില്‍ ഒരാഴ്ചവരെ മഴ വിട്ട് നില്ക്കും.
ബംഗാള്‍ ഉള്‍ക്കടലിലെ വടക്ക് കിഴക്കന്‍ മേഖലയിലും കിഴക്കന്‍ മദ്ധ്യമേഖലയിലുമായി ഒഡീഷയിലെ പരദീപില്‍ നിന്ന് 180 കിലോ.മീറ്റര്‍ അകലെയാണ് നിലവില്‍ തീവ്രന്യൂനമര്ദമുള്ളത്. ഇന്ന് രാവിലെയോടെ അതി തീവ്ര ന്യൂനമര്‍ദമായി മാറി വടക്ക്-വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ച് പഞ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തായി വൈകിട്ടോടെ കരതൊടും. പിന്നാലെ ശക്തി കുറയും. ഇതാണ് സംസ്ഥാനത്ത് മഴ കുറയാന്‍ കാരണം, അതേ സമയം ഈ മേഖലയില്‍ ശക്തമായ മഴ ഈ കാലയളവില്‍ ലഭിക്കും.
ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ കാസര്‍ഗോഡ് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബീറ്റ് വെതര്‍ പറയുന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഒരാഴ്ച വരെ മഴ വിട്ടുനില്‍ക്കും.
തുലാമഴ ഈ മാസം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. വൈകിയെത്തിയാലും തുലാമഴ കുറയില്ലെന്നും സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നുമാണ് നിഗമനം. സാധാരണ ഒക്ടോബര്‍ 15 ഓടെ കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങി പിന്നാലെ തുലാമഴ എത്തുകയാണ് പതിവ്. തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളെ തുടര്‍ന്നാണ് കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ വൈകുന്നത്. നവംബര്‍ ആദ്യവാരം പാതിയോടെ സംസ്ഥാനത്ത് തുലാമഴ ലഭിച്ചുതുടങ്ങുമെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: