തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെ എം.ശിവശങ്കര്‍ അവധിക്കായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കോണ്‍സുലേറ്റ് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി എന്നത് ശ്രദ്ധേയമാണ്. മുഹമ്മദ് വൈ സഫറുള്ളയാണ് പുതിയ ഐടി സെക്രട്ടറി.
ആറ്മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടി അപേക്ഷ നല്‍കിയിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സ്വപ്നയുടെ ഫഌറ്റിലെ സ്ഥിര സന്ദര്‍ശകനായിരുന്നു ശിവശങ്കറെന്ന് ഫഌറ്റ് റസിഡന്റ് അസോസിയേഷന് പ്രതിനിധികള്‍ വെളിപ്പെടുത്തിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണം ശക്തമാകുന്നതോടെയാണ് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്.
അതേസമയം വിഷയത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിശദാംശം തേടിയിട്ടുണ്ട്. ആരോണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീളാന്‍ തുടങ്ങിയതോടെയാണ് െ്രെപവറ്റ് സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി തലയൂരാന്‍ പിണറായി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: