ബെംഗളൂരു: കര്‍ണാടകത്തിലെ ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാല് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക്ക് ഫെഡറേഷന് ലിമിറ്റഡ് (കെഎംഎഫ്) ആണ് ക്ഷീരകര്‍ഷകരില്‍ നിന്ന് പാല് സംഭരിക്കുന്നത്. ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ പാല് വിതരണത്തില്‍ കുറവ് വന്നതോടെ കെഎംഎഫ് പാല് സംഭരണം കുറച്ചിരുന്നു. ഇത് ക്ഷീര കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
തുടര്‍ന്നാണ് ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ സൗജന്യ പാല് വിതരണത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും ഏപ്രില്‍ 14 വരെ സൗജന്യമായി പാല് വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. വിറ്റുപോകാത്ത പാല് സര്‍ക്കാര്‍ സംഭരിച്ച് ചേരിപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും വിതരണം ചെയ്യുക.
പാല് വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: