തിരുവനന്തപുരം:മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ സന്ദര്ശങ്ങളെപ്പറ്റിയും ചെലവിനെപ്പറ്റിയും നിയമസഭയില്‍ ചോദിച്ചാല്‍ ഒരിക്കലും ഉത്തരമില്ല. വിദേശയാത്ര ചെലവിനെ സംബന്ധിച്ച് വിവരവകാശ നിയമപ്രകരം ചോദിച്ചാലും മറുപടി തരാത്ത നിഷേധാത്മക സമീപനം. എണ്ണവും കണക്കും തന്നില്ലങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ ആയിട്ടും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും കുടുംബസമേതമുള്ള വിദേശയാത്രക്ക് യാതൊരു കുറവില്ലായിരുന്നു. 20 മന്ത്രിമാരും കൂടി 150 ലധികം തവണയിലധികം വിദേശയാത്ര നടത്തി എന്നതാണ് അനൗദ്യോഗിക കണക്ക്..
ഏറ്റവും ഒടുവില്‍ ഫെബ്രുവരി 11ന് അനൂപ് ജേക്കബും എന്‍.എ നെല്ലിക്കുന്നും ഇതിനെ പറ്റി ചോദിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക കണക്ക് 2018 ഒക്ടോബറിലാണ്. വിവരാകാശപ്രകാരം അന്നു കിട്ടിയ കണക്ക് പ്രകാരം15 മന്ത്രിമാര്‍ 40 തവണയാണ് വിദേശ യാത്ര നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഏറ്റവുമധികം വിദേശയാത്ര നടത്തിയത്. അതിനു ശേഷം പ്രളയത്തിന്റെ പേരില്‍ മന്ത്രിമാരുടെ വിദേശയാത്രയുടെ കുത്തൊഴുക്കായിരുന്നു. പ്രവാസികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പണം വാങ്ങാനെന്ന പേരില്‍ എല്ലാ മന്ത്രിമാരേയും വിദേശത്തേയ്ക്ക അയയ്ക്കാന്‍ മന്ത്രി സഭ തീരുമാനിക്കുക വരെ ചെയ്തു. യു.എ.ഇ, ബഹറൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യു.കെ, ജര്‍മനി, അമേരിക്ക, കാനഡ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.പരസ്യമായും രഹസ്യമായും ഔദ്യോഗികമായും അനൗദ്യോഗികമായും ഒക്കെ ആയി 150 ലധികം തവണ നാലര വര്‍ഷം കൊണ്ട് വിദേശയാത്ര നടത്തി.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആര്‍എ) പല ചട്ടങ്ങളും കാറ്റിയില്‍ പറത്തിയാണ് യാത്രകള്‍ പലതും. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ടിക്കറ്റ് എടുത്തതും വിദേശത്ത് ചെലവഴിച്ച വിദേശ പണം ലഭിച്ചതും വഴിവിട്ടാണ്. യാത്രാ ചെലവിന്റെ വിശദാംശങ്ങള്‍ പുറത്തു പറയാത്തതും അതിനാലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: