ന്യൂദല്‍ഹി :കര്‍ഷകര്‍, വ്യവസായ തൊഴിലാളികള്‍, ആരോഗ്യ മേഖല എന്നിവിടങ്ങളില്‍ ഗവണ്മെന്റ് അടുത്തിടെ നവീകരണങ്ങള്‍ കൊണ്ടുവന്നു. ഈ പരിഷ്കരണ നടപടികളെ എതിര്‍ക്കുന്നവര്‍ എതിര്‍ക്കാന്‍ വേണ്ടി മാത്രം ഇതിനെ എതിര്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചിരുന്ന അവര്‍ രാജ്യത്തെ യുവാക്കള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ ശാക്തീകരണത്തിനായി യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെ, ആര്‍ക്കുവേണമെങ്കിലും ലാഭകരമായി വില്‍ക്കുന്നതിനെ ആണ് ഇവര്‍ എതിര്‍ക്കുന്നതെന്നും മോദി പറഞ്ഞു.
ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കിയ ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്, ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പരിപാടി, അന്താരാഷ്ട്ര യോഗ ദിനം തുടങ്ങിയ പദ്ധതികളെ പ്രതിപക്ഷം എതിര്‍ത്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യോമസേനയുടെ നവീകരണത്തെയും ആധുനിക യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍ എത്തുന്നതിനെയും ഇവര്‍ എതിര്‍ക്കുന്നു. ഇതേ ആള്‍ക്കാരാണ് ഗവണ്മെന്റിന്റെ ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയെ എതിര്‍ക്കുന്നത്. എന്നാല്‍ ഗവണ്മെന്റ് ഇതിനോടകം സായുധസേനയിലെ പെന്‍ഷന്‍കാര്‍ക്ക് 11,000 കോടി രൂപ കുടിശ്ശിക ഇനത്തില്‍ നല്‍കിക്കഴിഞ്ഞതായും പ്രധാനമന്ത്രി അറിയിച്ചു.
ഇതേ ആള്‍ക്കാരാണ് സര്‍ജിക്കല്‍ സ്ട്രൈക്കിനെ വിമര്‍ശിച്ചതും സൈനികരോട് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന് തെളിവ് നല്കാന് ആവശ്യപ്പെട്ടതും. ഇതിലൂടെ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് രാജ്യത്തിനു മുഴുവന്‍ മനസ്സിലായി കഴിഞ്ഞു. ഇവരുടെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ട് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: