പെട്ടിമുടിയെന്ന വലിയ മലമടക്ക് കല്ലും മണ്ണും നിറഞ്ഞ സമ തലം പോലെയായി. മലവെള്ളപ്പാച്ചിലില്‍ ഒഴുകിയ കൂറ്റന്‍ പാറക്കല്ലുകള്‍ എങ്ങും നിരന്നു കിടക്കുകയാണ്. ഇവയ്ക്കിടയില്‍ ചളിയില്‍ പുതഞ്ഞു കിടക്കുന്ന, കടപുഴകിയ വന്മരങ്ങളും അവയുടെ വേരുകളും ഉരുള്‍പൊട്ടല്‍ എത്ര ഭയാനകമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മണ്ണില്‍ വീട്ടുപകരണങ്ങളും പാത്രങ്ങളും വരെ ചിതറിക്കിടക്കുന്നതും കാണാം. ലയങ്ങളുടെ മേല്‍ക്കൂരയിലെ തകരഷീറ്റുകളും പട്ടികകളും ഒടിഞ്ഞുമടങ്ങി ചളിയില്‍ പൂണ്ട നിലയിലായിരുന്നു. കല്ലും മണ്ണും നിറഞ്ഞു കിടക്കുന്ന പ്രദേശത്ത് ജനവാസം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്.
രക്ഷാപ്രവര്‍ത്തകര്‍ കല്ലും മണ്ണും വകഞ്ഞു മാറ്റുമ്പോള്‍ ലയങ്ങളില്‍ പെട്ടവരുടെ ബന്ധുക്കള്‍ അലമുറയിടുന്നതും നെഞ്ചത്തടിച്ച് വിലപിക്കുന്നതും കണ്ണീരണിഞ്ഞ കാഴ്ചകളായിരുന്നു. നാലു മണിവരെയായി 14 മൃതദേഹങ്ങള്‍ പുറത്തെടുക്കാനേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നുള്ളു. 12 പേരെ ഇതിനകം രക്ഷിച്ചിരുന്നു. 55 ലേറെ പേര് മണ്ണില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: