ന്യൂദല്‍ഹി: പുരാതന കൊളോണിയല്‍ നിയമങ്ങള്‍ ഒഴിവാക്കി, സമുദ്ര വ്യവസായത്തിന്റെ ആധുനികവും സമകാലികവുമായ ആവശ്യങ്ങള്‍ നിറവേറ്റാനാണ് കേന്ദ്രഷിപ്പിംഗ് മന്ത്രാലയം പുതിയ നിയമം കൊണ്ടുവരും.
മറൈന്‍ നാവിഗേഷന്‍ രംഗത്തെ അത്യാധുനിക പ്രവണതകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും അനുസൃതമായ പുതിയ നിയമങ്ങളാണ് കൊണ്ടു വരുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മന്‍സുഖ് മണ്ഡവ്യ പറഞ്ഞു.പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതിനായി ”എയ്ഡ്സ് ടു നാവിഗേഷന്‍ ബില്‍ 2020”ന്റെ കരട് ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കി ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും സുതാര്യതയും വര്‍ദ്ധിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴചപ്പാടിനനുസരിച്ചാണ് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒന്‍പത് പതിറ്റാണ്ട് പഴക്കമുള്ള 1927 ലെ ലൈറ്റ്ഹൗസ് ആക്ടിന് പകരമായാണ്, സമുദ്ര രംഗത്ത് ആഗോളതലത്തിലുള്ള മികച്ച സമ്പ്രദായങ്ങള്‍,സാങ്കേതിക മുന്നേറ്റങ്ങള്‍, ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതകള്‍ എന്നിവയ്ക്ക് അനുസൃതമായി എയ്ഡ്സ് ടു മറൈന്‍ നാവിഗേഷന്‍ കരട് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ് ഹൗസെസ് ആന്റ് ലൈറ്റ്ഷിപ്പ്സ് (ഡി.ജി.എല്‍.എല്‍.) നെ കൂടുതല്‍ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നല്കി ശാക്തീകരിക്കുന്നതിനും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു. പൈതൃക വിളക്കുമാടങ്ങള്‍ (പുരാതനമായ ലൈറ്റ് ഹൗസുകള്‍) തിരിച്ചറിയുന്നതിനും അവയുടെ വികസനത്തിനും ബില്‍ സഹായകമാകും.
കരട് ബില്ലില്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഒരു പുതിയ പട്ടികയും ഉള്‍പ്പെടുന്നു.കേന്ദ്ര സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും, സമുദ്ര യാത്രാ സഹായക സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റകരമായ പ്രവൃത്തികള്‍ക്ക് കൃത്യമായ പിഴശിക്ഷ കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
കരട് ബില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസ് ആന്റ് ലൈറ്റ്ഷിപ്പ്സ് വെബ്സൈറ്റായ http://www.dgll.nic.in/Content/926_3_dgll.gov.in.aspx- ല്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് കരട് ബില്ലിനെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ 24.07.2020. നു മുമ്പ് സമര്‍പ്പിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: