കൊറോണ പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂര്‍ണ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്ടന്റെ ഭാര്യ. എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് മോദിക്ക് പിന്തുണയുമായി എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രതിനിധിയുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റിനിടെയാണ് സാക്ഷി പിന്തുണ പ്രഖ്യാപനം നടത്തിയത്. കൊറോണയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി സംവദിക്കുന്നുണ്ടെന്നും ആരും പ്രധാനമന്ത്രിയേക്കാള്‍ വലിയവരല്ലെന്നും ആയിരുന്നു സാക്ഷിയുടെ പറഞ്ഞത്.
കുറച്ചുനാളായി ധോണി സോഷ്യല്‍ മീഡിയകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ധോണി എവിടെ പോയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതിനുള്ള മറുപടികൂടിയാണ് സാക്ഷി പറഞ്ഞുവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
മഹിയുടെ രീതി എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മഹി ഇന്‍സ്റ്റഗ്രാം ലൈവിലൊന്നും സംസാരിക്കുന്ന തരത്തിലുള്ള ആളല്ല. കോവിഡ്-19 ബോധവത്കരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെയ്ക്കാന്‍ അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അതിന് തയ്യാറായില്ല. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇക്കാര്യത്തില്‍ ആളുകളോട് സംസാരിക്കുന്നുണ്ട്. അത് ആളുകള്‍ കേള്‍ക്കുന്നുമുണ്ട്. നിലവില്‍ ഈ രാജ്യത്ത് ആരും പ്രധാനമന്ത്രിയേക്കാള്‍ വലിയവരല്ല. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ധോണി ബോധവത്കരണവുമായി വരാത്തതെന്നും സാക്ഷി പറഞ്ഞു.
കൊറോണ പ്രതിരോധത്തിനായി നരേന്ദ്ര മോദി താരങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ധോണി പങ്കെടുത്തിരുന്നില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ സഹായം തേടിയാണ് പ്രധാനമന്ത്രി കായികതാരങ്ങളെ കണ്ടത്. സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണിയും പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ ധോണിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ് സാക്ഷി ഇപ്പോ പറഞ്ഞിരിക്കുന്നതെന്ന് സ്പോര്റട്സ് ലേഖകര്‍ ദേശീയമാധ്യമങ്ങളില്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: