വടകര: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. വില്പനക്കായി ഗോഡൗണില്‍ സൂക്ഷിച്ച 76 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വലിയ പെട്ടികളില്‍ സൂക്ഷിച്ചു വെച്ച മത്സ്യം പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായി പരിശോധനയില്‍ കണ്ടെത്തി.
മത്സ്യം, ഇറച്ചി കടകളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ നഗരസഭ ഇറച്ചി, മത്സ്യ മാര്‍ക്കറ്റ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി നഗരസഭ സെക്രട്ടറി അറിയിച്ചു. പഴകീയ മത്സ്യ വില്പന നടത്തുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.പി. ബിജു, രാജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: