പത്തനംതിട്ട: പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതില്‍ നിസാമുദ്ദീനില്‍ നിന്നും എത്തിയവരും ഉള്‍പ്പെടും. ജില്ലയില്‍ നിന്നും 25 പേരാണ് നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയത്.
ഇനി നിരീക്ഷണത്തില്‍ കഴിയുന്ന 105 പേരുടെ ഫലങ്ങള്‍ കൂടി ലഭിക്കാനുള്ളത്. എന്നാല്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ കുറച്ചു ദിവസം കൂടി തുടരും. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മടങ്ങിയെത്തുന്ന എല്ലാരേയും പരിശോധിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം മത സമ്മേളനത്തിനായി ജില്ലയില്‍ നിന്നും പോയ രണ്ടുപേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല.
പെരുനാട് നിരീക്ഷണത്തിലുണ്ടായിരുന്ന ആളുടെ അച്ഛന് മരിച്ചത് എവാര്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മകന് വിദേശത്ത് നിന്നെത്തിയത്. മകന്റെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ നിരീക്ഷണം ശക്തമായി തന്നെ തുടരും. ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് സാമ്പിള്‍ പരിശോധനയ്ക്കായുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗം ഇന്ന് തുടങ്ങും. തിരുവനന്തപുരത്താണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള ആദ്യ പരിശോധന തുടങ്ങുക. ആരോഗ്യവകുപ്പില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ പരിശോധന തുടങ്ങാനാകും എന്ന് ജില്ലാ ആരോഗ്യ വിഭാഗം പറയുന്നു. സ്വന്തമായി റാപ്പിഡ് കിറ്റ് വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്കായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാര്‍ അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: