ന്യൂയോര്‍ക്ക്: താലിബാനും ഹഖാനി ശൃംഖലയുമായി പാക്കിസ്ഥാന് ഇപ്പോഴും സഹകരണം തുടരുന്നുവെന്ന് അമേരിക്ക. അഫ്ഗാന് മണ്ണില്‍ ഇന്ത്യന്‍ സ്വാധീനം ചെറുക്കുന്നതിന് പാക്കിസ്ഥാന് താലിബാന്റെയും ഹഖാനി ശൃംഖലയുടെയും സഹായം തേടുന്നതായാണ് പെന്റഗണിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ വിഭാഗം ഇന്‍സ്പെക്ടര്‍ ജനറലിന്റെ ജനുവരി, മാര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മേഖലയില്‍ അസ്ഥിരത വ്യാപിപ്പിക്കാനും പാക്കിസ്ഥാന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. താലിബാന്റെ സ്വാധീനം കൂടുന്നത് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പാക്കിസ്ഥാന് കരുതുന്നത്. അഫ്ഗാന് സമാധാന ചര്‍ച്ചകളെ തങ്ങള്‍ക്ക് അനുകൂലമായ ദിശയിലേക്ക് നയിക്കാനാണ് പാക് ശ്രമം. സമാധാന ചര്‍ച്ചകള്‍ക്ക് താലിബാനെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് താലിബാനെ പിന്തിരിപ്പിക്കാന് പാക്കിസ്ഥാന് ശ്രമിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: