കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വാധീനം ഉറപ്പിക്കാന്‍ കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്ത് സുവിശേഷ സംഘം നീക്കം തുടങ്ങി. നാഗമ്പടത്തായിരുന്നു ഇവരുടെ ആദ്യ പ്രവര്‍ത്തന കേന്ദ്രം. പ്രവര്‍ത്തനം വിവാദമായതോടെ മറ്റ് സ്ഥലത്തോക്ക് കേന്ദ്രം മാറ്റി. ജില്ലയില്‍ 188 സ്ഥാനാര്‍ത്ഥികളെയാണ് ഈ സുവിശേഷ സംഘം നിര്‍ത്തിയിരിക്കുന്നത്.
മാത്രമല്ല ആം ആദ്മി പാര്‍ട്ടി, ട്വന്റിട്വന്റി എന്നിവരുടെ സ്ഥാനാര്‍ത്ഥികളെ രഹസ്യമായി പിന്തുണക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇവര്‍ക്ക് ആവശ്യമായ പണം നല്‍കുന്നതും പ്രവര്‍ത്തനത്തിന് ആളുകളെ നല്‍കുന്നതും ഈ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലാണ്. ജില്ലാ പഞ്ചായത്ത് ഒഴികെ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലുമാണ് ഇവര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. അയര്‍ക്കുന്നം, പാമ്പാടി, കോട്ടയം നഗരസഭ എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.
ഇത്തവണ വിജയിച്ചില്ലെങ്കിലും ഭാവിയില്‍ എറണാകുളം കിഴക്കമ്പലം മോഡല്‍ വിജയം നേടാമെന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്. മാത്രമല്ല തങ്ങള്‍ക്ക് സ്വാധീനമുള്ളവരെ ജനപ്രതിനിധികളാക്കി ഭരണത്തില്‍ ഇടപെടാമെന്നും വിശ്വസിക്കുന്നു. ഇവരുടെ ചില സ്ഥാനാര്‍ത്ഥികള്‍ രഹസ്യമായി ഇക്കാര്യം സമ്മതിക്കുകയും ചെയ്യുന്നു. കടുത്ത മത്സരം നടക്കുന്ന ചില വാര്‍ഡുകളില്‍ ഇവരുടെ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ട് നിര്‍ണ്ണായകമാകും. ഇത് ഇരുമുന്നണികള്‍ക്കും ഭീഷണിയാകുമെന്നും അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഇവരുമായി മുന്നണികള്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്നും കണക്ക് കൂട്ടുന്നു. മതപരിവര്‍ത്തനമാണ് ഇവരുടെ ഹിണ്ടന്‍ അജണ്ട. സ്വതന്ത്ര മുഖംമൂടിയണിഞ്ഞാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: