ന്യൂദല്‍ഹി: പ്രാണവായുവായ ഓക്സിജന്‍ കിട്ടാതെ ഇരുപത്തയഞ്ചു മിനിറ്റോളം താന്‍ പിടഞ്ഞെഞ്ഞ് കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെട്ട ലിവര്‍പൂള്‍ മുന്‍ ഗോള്‍ കീപ്പര്‍ പെപ്പ് റെയ്ന. രോഗത്തിനടിമപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിഷമതകള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയുടെ ലക്ഷണങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഏറെ ക്ഷീണം തോന്നി. തുടക്കത്തില്‍ പനിയും ചുമയും തലവേദനയും ഉണ്ടായി. രോഗം മൂര്‍ച്ഛിച്ചതോടെ സ്ഥിതി ഗുരുതരമായി. ഇരുപത്തിയഞ്ച് മിനിറ്റോളം ശ്വാസം കിട്ടാതെ വിഷമിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ നിമിഷമായിരുന്നു അതെന്ന് റെയ്ന പറഞ്ഞു.
എട്ടു ദിവസം വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞു. ഇപ്പോള്‍ ആശ്വാസമായി. കൊറോണക്കെതിരായ പോരാട്ടത്തില്‍ താന്‍ വിജയിക്കുകയാണ്. കഴിഞ്ഞ മാസമാണ് റെയ്നയ്ക്ക് കൊറോണ രോഗം ബാധിച്ചത്.
ഏപ്രില്‍ മുപ്പത് വരെ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ റെയ്ന ആസ്റ്റണ്‍ വില്ലാ ടീമംഗമാണ്. ഇപ്പോള്‍ ഫുട്ബോളിന് മുന്‍തൂക്കം നല്‍കേണ്ട ആവശ്യമില്ല. ആരോഗ്യമാണ് പ്രധാനം. കൊറോണയെ തുടച്ചുമാറ്റിയശേഷം മത്സരങ്ങള്‍ ആരംഭിക്കുന്നതാണ് നല്ലതെന്ന്് റെയ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: