കണ്ണൂര്‍: പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റുന്നതിനു മുമ്പ് ആദ്യം രാജിവെയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിലൂടെ സിപിഎം വന്‍തുക സമ്പാദിച്ചു. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിമാറുന്നത് ചരിത്രത്തില്‍ ഇത് ആദ്യമാണെന്ന് കൃഷ്ണദാസ് പറഞ്ഞു.
കള്ളക്കടത്തിന്റെയും അധോലോക മാഫിയ സംഘത്തിന്റെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് വഴി ഇത്തരത്തില്‍ വലിയ തുക സിപിഎം സമ്പാദിച്ചുകൂട്ടി. വിഷയം ഗൗരവമുള്ളതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണ്. സ്വര്‍ണം കടത്തി ലഭിക്കുന്ന പണം മറ്റു രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കൃഷ്ണദാസ് പ്രസ്താവിച്ചു.
കുറ്റാരോപിതനായ വ്യക്തി കേവലമൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിക്ക് ശിവശങ്കറുമായുള്ള ബന്ധം പുറത്തുവന്ന സ്ഥിതിയ്ക്ക് മുഖ്യമന്ത്രി തല്‍സ്ഥാനം രാജി വെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: